1. News

സ്വസ്ഥമായ ആട് ജീവിതം

കുടുംബശ്രീ മിഷനു കീഴിലുള്ള മഹിളാ കിസാന്‍ സ്വശാക്തീകരണ്‍ പദ്ധതിയിലുള്‍പ്പെടുത്തി ആടുഗ്രാമം പദ്ധതിയിലൂടെ മികച്ച വരുമാനം കണ്ടെത്തിയിരിക്കുകയാണ് കാര്‍ത്തികപ്പള്ളി വിനായക ആടുഗ്രാമം യൂണിറ്റിലെ അംഗങ്ങള്‍ .കഴിഞ്ഞ ആറു വര്‍ഷങ്ങളായി ഇവര്‍ ആടു വളര്‍ത്തല്‍ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്നു.

KJ Staff
കുടുംബശ്രീ മിഷനു കീഴിലുള്ള മഹിളാ കിസാന്‍ സ്വശാക്തീകരണ്‍ പദ്ധതിയിലുള്‍പ്പെടുത്തി ആടുഗ്രാമം പദ്ധതിയിലൂടെ മികച്ച വരുമാനം കണ്ടെത്തിയിരിക്കുകയാണ് കാര്‍ത്തികപ്പള്ളി വിനായക ആടുഗ്രാമം യൂണിറ്റിലെ അംഗങ്ങള്‍ .കഴിഞ്ഞ ആറു വര്‍ഷങ്ങളായി ഇവര്‍ ആടു വളര്‍ത്തല്‍ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്നു. 2012ല്‍ ഇവര്‍ക്കു കുടുംബശ്രീ ജില്ല മിഷന്റെ നേതൃത്വത്തില്‍ ആടു വളര്‍ത്തുന്നതിനായി അഞ്ചു ദിവസത്തെ പരിശീലനം ലഭ്യമാക്കിയിരുന്നു. അജിത സതീശന്‍, സുധയമ്മ ബാബു, രാജേശ്വരി ശാന്തപ്പന്‍, സുമംഗല മദനന്‍, കുസുമം എന്നിവരടങ്ങുന്നതാണ് വിനായക ആടുഗ്രാമം യൂണിറ്റ്. 

പശു വളർത്തുന്നതിനേക്കാൾ എളുപ്പമാണ് എന്നതും കൂടു വളരെ ചെറുതായാലും കുഴപ്പമില്ല എന്നതും ആട് വളർത്തൽ എളുപ്പമാക്കി എന്നാണ് ഇവർ പറയുന്നത്. കൂടാതെ ആടിനുള്ള പുല്ലു പ്ലാവില, പിണ്ണാക്ക് എന്നിവയ്ക്കും ഒരുപാട് ശ്രമങ്ങൾ ആവശ്യമില്ല. രാവിലെയും വൈകിട്ടും വെള്ളം കൊടുത്തു മറ്റു പണികൾക്കായി പോകാമെന്നതും ആടുവളർത്തൽ പദ്ധതിയിലേക്കു ഇവരെ ആകർഷിച്ചു. എന്നാൽ നിരുത്സാഹപ്പെടുത്തിയവരും കുറവല്ല എന്നും ഈ അംഗങ്ങൾ പറഞ്ഞു.

ആടുണ്ടായാൽ വീടുപേക്ഷിച്ചു ഒന്നോ രണ്ടോ ദിവസം ഒന്ന് മാറി നിൽക്കാൻ പറ്റില്ല എന്നതാണ് അതിനായി മാറ്റമുള്ളവർ പറഞ്ഞ കാര്യം. എന്നാൽ അതിനും ഇവർ തന്നെ പരിഹാരം കണ്ടു. എന്തെങ്കിലും അത്യാവശ്യ കാര്യങ്ങൾക്കായി ഒരാൾ മാറിനിന്നാൽ അടുത്ത വീട്ടിലെ മറ്റൊരംഗം  ഈ ആടിനെ നോക്കും വെള്ളവും തീറ്റയും കൊടുക്കും. തിരിച്ചു ഇതേ സഹായം ലഭിക്കും എന്നതാണ് ഇതിന്റെ പ്രയോജനം.അല്ലെങ്കിലും കൊടുക്കൽ വാങ്ങൽ കുടുംബശ്രീ അംഗങ്ങളുടെ പ്രവർത്തനത്തിൽ ഉള്ളതാണല്ലോ.അതവരെ ആരും പഠിപ്പിക്കുകയും വേണ്ട എന്നും ഈ കൂട്ടായ്മയിലെ അംഗങ്ങൾ  ഒരേസ്വരത്തിൽ പറഞ്ഞു. 

ആടു വളര്‍ത്തലിന്റെ പ്രാരംഭ ഘട്ടത്തില്‍ ജില്ല കുടുംബശ്രീ മിഷനില്‍ നിന്നും ഓരോരുത്തര്‍ക്കും രണ്ടു ആടുകളെ വീതം നല്‍കി. വ്യക്തിഗതമായി 50,000രൂപയുടെ സബ്‌സിഡി ലോണും ലഭ്യമാക്കി. ഇന്ന് പദ്ധതി ആറു വര്‍ഷം പിന്നിടുമ്പോള്‍ ഇവരുടെ ഗ്രൂപ്പില്‍ അമ്പതോളം ആടുകളുണ്ട്.
English Summary: aadujeevtham kudumbashree mission

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds