Updated on: 22 February, 2020 5:20 PM IST

വേനല്‍ച്ചൂട് കാര്‍ഷികവിളകളെയും ബാധിച്ചിരിക്കുകയാണ്. അന്തരീക്ഷ താപനിലയെക്കാള്‍ ഏതാണ്ട് ഒരു ഡിഗ്രിയിലധികമായിരിക്കും മണ്ണിന്റെ താപനിലയെന്നതും സ്ഥിതി ഗുരുതരമാക്കുന്നു. ഈ പശ്ചാത്തലത്തില്‍ കാര്‍ഷികരംഗത്ത് അനുവര്‍ത്തിക്കാവുന്ന മുന്‍കരുതലുകളും പരിപാലനമുറകളും കേരള കാര്‍ഷിക സര്‍വകലാശാല ഗവേഷണവിഭാഗം നിര്‍ദേശിക്കുന്നു. കാര്‍ഷികപ്രവര്‍ത്തനങ്ങള്‍ പകല്‍ 12മുതല്‍ മൂന്നുവരെയുള്ള സമയത്ത് ഒഴിവാക്കേണ്ടതാണ്. രാസകീടനാശിനികള്‍ ഒരുകാരണവശാലും ഈ സമയത്ത് പ്രയോഗിക്കാന്‍ പാടില്ല. പുതയിടല്‍ ഭൂമിക്ക് ആവരണം എന്ന നിലയ്ക്ക് പുതയിടല്‍ ചെയ്യണം. മണ്ണിലുള്ള ഈര്‍പ്പം നഷ്ടപ്പെടാതിരിക്കുന്നതിന് സഹായകരമാകുന്നവിധം ഒരു പുതപ്പിന്റെ ധര്‍മം നിര്‍വഹിക്കുകയാണ് ഇതുചെയ്യുന്നത്. ബാഷ്പീകരണംമൂലം ജലം നഷ്ടപ്പെട്ടുപോകുന്നതും ഇതുമൂലം പരിമിതപ്പെടുന്നു.

ജൈവ പുതയിടീല്‍:

ഉണങ്ങിയ തെങ്ങോലകള്‍, തൊണ്ട്, വിള അവശിഷ്ടങ്ങള്‍ എന്നിവ ഉത്തമമായ പുതവസ്തുക്കളാണ്. തടങ്ങളില്‍ തൊണ്ട് കമിഴ്ത്തി അടുക്കുന്ന രീതി എല്ലാ ദീര്‍ഘകാലവിളകള്‍ക്കും ഏറെ അനുയോജ്യമാണ്. ജൈവാവശിഷ്ടങ്ങള്‍ ഒരുകാരണവശാലും കത്തിക്കരുത്. തീയിടുന്നത് അന്തരീക്ഷതാപനിലയും മണ്ണിലെ താപനിലയും ക്രമാതീതമായി ഉയരുന്നതിനും അനുബന്ധ പ്രശ്‌നങ്ങള്‍ക്കും ഇടയാക്കും. ചപ്പുചവറുകള്‍ പുതയിടീലിനായി മാത്രം ഉപയോഗിക്കുക. വേനല്‍ക്കാല ഉഴവ് മേല്‍മണ്ണ് ചെറുതായി ഇളക്കിയിടുന്നത് വേനല്‍മഴയില്‍നിന്ന് ലഭിക്കുന്ന ജലം മണ്ണില്‍ത്തന്നെ സംഭരിച്ചുനിര്‍ത്താനുള്ള നല്ലൊരു മാര്‍ഗമാണ്. ഇതിനായി തെങ്ങിന്‍തോപ്പുകളിലും മറ്റും വേനല്‍ക്കാല ഉഴവ് അനുവര്‍ത്തിക്കാം. വേനല്‍മഴ ലഭിച്ചതിനുശേഷം പയര്‍വര്‍ഗവിളകള്‍ വിതയ്ക്കുന്നതും ഏറെ ഗുണംചെയ്യും.

ജലസേചനം

ജലസേചനത്തിനായി പരമാവധി ജലം ഉപയോഗിക്കുന്ന രീതിയാണ് അനുവര്‍ത്തിക്കുന്നത്. തടങ്ങളില്‍ വെള്ളം കെട്ടിനിര്‍ത്തിക്കൊണ്ടുള്ള ഈ രീതി, പക്ഷേ, ഉദ്ദേശിച്ചഫലം നല്‍കുന്നില്ലെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഗാര്‍ഹിക, കാര്‍ഷിക ജല ഉപയോഗം കാര്യക്ഷമമാക്കുന്നതിലൂടെമാത്രം ജലലഭ്യത മെച്ചപ്പെടുത്താനാവും. ജലോപയോഗ ശീലങ്ങളില്‍ മിതത്വംവരുത്തുക എന്നത് പ്രധാനമാണ്. ഓരോവിളയ്ക്കും ശുപാര്‍ശചെയ്ത അളവില്‍മാത്രം ജലസേചനം നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. വിളകളുടെ തടങ്ങളില്‍ നനവുണ്ടായിരിക്കുക എന്നതാണ് പ്രധാനം. സൂക്ഷ്മ ജലസേചനരീതികള്‍ അവലംബിച്ച് ലഭ്യമായ ജലം കൂടുതല്‍ സ്ഥലത്ത് കൂടുതല്‍ നാള്‍ നനയ്ക്കാന്‍ സാധിക്കും. മണ്‍കുടങ്ങളില്‍ അടിഭാഗത്തായി സുഷിരമുണ്ടാക്കി ഒരു പരുത്തിനൂല്‍ത്തിരി കടത്തിവെച്ചശേഷം, വെള്ളം നിറച്ച് വൃക്ഷവിളകളുടെ തൈകളുടെ തടങ്ങളില്‍ വെച്ചുകൊടുത്ത് ജലസേചനം കാര്യക്ഷമമാക്കാം. കഴിയുന്നതും കണികാ ജലസേചനരീതി അവലംബിക്കുക. മൈക്രോസ്പ്രിങ്ക്ളര്‍ ഉപയോഗിച്ചുള്ള നന വൈകുന്നേരങ്ങളിലാക്കുന്നത് ജലത്തിന്റെ കാര്യക്ഷമമായ ഉപയോഗത്തിന് വഴിയൊരുക്കുന്നു. വൃക്ഷവിളകളുടെ തൈകള്‍ക്ക് തെങ്ങോലകള്‍ ഉപയോഗിച്ച് തണല്‍ കൊടുക്കേണ്ടതാണ്. വൃക്ഷങ്ങളുടെ തായ്ത്തടിയില്‍ കുമ്മായംപൂശുക ഈര്‍പ്പം നിലനിര്‍ത്തുക ജൈവവളങ്ങള്‍ പൊതുവേ മണ്ണിന്റെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ചകിരിച്ചോര്‍ കമ്പോസ്റ്റിന്റെ ഉപയോഗം മണ്ണിന്റെ ഈര്‍പ്പസംഗ്രഹണശേഷി വര്‍ധിപ്പിക്കുന്നുണ്ട്. നനയില്ലാത്ത ഇടങ്ങളില്‍ രാസ, കോഴി വളത്തിന്റെ ഉപയോഗം വേനല്‍ക്കാലത്ത് വേണ്ടെന്നുവെക്കുന്നതാണ് ഉത്തമം. ഇലകള്‍ വഴി തളിച്ചുകൊടുക്കുന്ന വളങ്ങള്‍ വെയിലാറിയതിനുശേഷംമാത്രം തളിക്കുക. തോട്ടവിളകളില്‍ ആഴ്ചയില്‍ ഒരുപ്രാവശ്യം വെള്ളം തളിച്ചുകൊടുക്കുന്നത് വരള്‍ച്ചയില്‍നിന്ന് സംരക്ഷിക്കാന്‍ ഒരുപരിധിവരെ സഹായകമായിരിക്കും. സള്‍ഫേറ്റ് ഓഫ് പൊട്ടാഷ് അഞ്ച് ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി 15 ദിവസം ഇടവിട്ട് വിളകളില്‍ തളിക്കുന്നത് വരള്‍ച്ചയെ പ്രതിരോധിക്കാന്‍ സഹായകരമാകുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

English Summary: Proctecting crops this summer
Published on: 22 February 2020, 05:15 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now