Updated on: 4 March, 2024 5:09 PM IST
കരിമഞ്ഞൾ

കാട്ടുപന്നികളുടെ ആക്രമണത്തിൽ നിന്നു വിളകളെ രക്ഷിക്കാൻ കരിമഞ്ഞൾ വേലി ഫലപ്രദം. കരിമഞ്ഞളിൻ്റെ കർപ്പൂരത്തിനു സമാനമായ ഗന്ധമാണു പന്നികളെ കൃഷിയിടങ്ങളിൽ നിന്ന് അകറ്റുന്നത്. വയനാട്ടിലെ കർഷകരാണ് ഇത് ആദ്യം കണ്ടെത്തിയത്. പ്രതിരോധത്തോടൊപ്പം കരിമഞ്ഞൾ കൃഷി വരുമാന മാർഗവുമാണ്.

കാട്ടുപന്നി ശല്യമുള്ള കൃഷിയിടത്തിനു ചുറ്റും ഒരു മീറ്റർ അകലത്തിൽ കരിമഞ്ഞളിൻ്റെ വിത്ത് കുഴിച്ചിട്ടാണു വേലി നിർമിക്കേണ്ടത്. ഒരു സെൻ്റിന് ഒരു കിലോ മഞ്ഞൾ വേണ്ടി വരും. മഴക്കാലത്തിനു തൊട്ടുമുമ്പു വിത്തിടണം. കാട്ടുമഞ്ഞളായതിനാൽ പ്രത്യേക വളമൊന്നും ആവശ്യമില്ല. പച്ചക്കറി കൃഷിയിൽ പ്രാണികളുടെ ശല്യം കുറയാനും എലി ശല്യം ഒഴിവാക്കാനുമൊക്കെ ഇത് നല്ലതാണ്. വിത്ത് വയനാടൻ മേഖലയിൽ ലഭ്യമാണ്.

കരിമഞ്ഞൾ ആയുർവേദ മരുന്നായതിനാൽ വിപണിക്കും പ്രിയം. കരിമഞ്ഞൾ വേലി സംബന്ധിച്ചു വയനാട്ടിലെ കർഷകരിൽ നിന്ന് ഏറെ പഠിച്ച പത്തനംതിട്ട മല്ലപ്പള്ളി ആനിക്കാട് വടക്കേടത്ത് ഐസക്ക് തോമസ് പുതുതായി കൃഷിയിലേക്കു വരുന്നവർക്കു കൃത്യമായ നിർദേശങ്ങൾ നൽകുന്നുണ്ട്.

ചെറുനാരങ്ങയുടെ തൈകൾ നട്ട് കാട്ടാനകളിൽ നിന്നു കൃഷിയിടം സംരക്ഷിക്കാമെന്നും ഐസക്ക് തോമസ് പറഞ്ഞു. കൃഷിയിടങ്ങളുടെ അതിരുകളിൽ തേനീച്ച കൂടുകൾ സ്ഥാപിച്ചും ആനയെ ഓടിക്കാനാകും. ഉണക്കി പൊടിച്ചു നൽകിയാൽ കിലോയ്ക്ക് 2000 രൂപ വരെ വില കിട്ടും.

Phone - 8078153963

English Summary: Black ginger is good for Pig Attack
Published on: 04 March 2024, 05:09 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now