Updated on: 24 October, 2022 11:49 PM IST
ചിറ്റരത്ത

ഇഞ്ചി, മഞ്ഞൾ, കച്ചോലം, കൂവ, കോലിഞ്ചി തുടങ്ങിയവയുടെ കൃഷിയേക്കാൾ ആദായകരമാണ് ചിറ്റരത്തയുടെ കൃഷി. ഇതിന്റെ കൃഷിരീതി മേല്പറഞ്ഞവയേക്കാൾ ലളിതവും ചെലവു കുറഞ്ഞതാണ്

ഇഞ്ചി ഉൾപ്പെടുന്ന 'സിഞ്ചിബാസി' കുടുംബത്തിൽപ്പെടുന്ന ചിറ്റരത്തയുടെ ശാസ്ത്രീയനാമം അർപീനിയ കാൾക്കറേറ്റ (Alpinia calcarata (galangal))  എന്നാണ്. കേരളത്തിലെ കാലാവസ്ഥയിൽ നിർവാർച്ചാ സൗകര്യമുള്ള എല്ലാതരം മണ്ണിലും ഇത് നന്നായി വളരും. സമുദ്രനിരപ്പിൽനിന്നും 1500 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ ഈ ചെടി വളർന്നുകണ്ടിട്ടുണ്ട്. സൂര്യപ്രകാശം നന്നായി ലഭിക്കുന്ന ജൈവാംശം ധാരാളമടങ്ങിയിട്ടുള്ള മണ്ണാണ് കൃഷിക്ക് ഏറ്റവും അനുയോജ്യം. എന്നാൽ സാമാന്യമായ തണലിലും ഇതിനു വളരാൻ കഴിവുണ്ട്. അതിനാൽ ഏകവിളയെന്നപോലെ തെങ്ങിൻതോപ്പിലും മറ്റും ഇടവിളയായും ഇത് കൃഷിചെയ്യാം.

നടീലിനു പറ്റിയകാലം

മഴക്കാലമാണ് ചിറ്റരത്തയുടെ നടീലിനു പറ്റിയകാലം. നനയ്ക്കാൻ സൗകര്യമുള്ളപക്ഷം ഇത് എക്കാലവും കൃഷിചെയ്യാം. ഇഞ്ചി, മഞ്ഞൾ കച്ചോലം തുടങ്ങിയവയേപ്പോലെ ഇതിന് പ്രത്യേക നടീൽ സീസൺ ഇല്ല.

ഇഞ്ചിയുടേതുപോലെ മണ്ണിനു സമാന്തരമായി വളരുന്ന ഭൂകാണ്ഡ (പ്രകന്ദം)മാണ് ചിറ്റരത്തയ്ക്കുള്ളത്. ഇത്തരം പ്രകന്ദങ്ങൾ ഒന്നോ രണ്ടോ മുളകളോടുകൂടി മുറിച്ചെടുത്ത് നടീലിനുപയോഗിക്കാം. (ഇഞ്ചി, മഞ്ഞൾ, കച്ചോലം മുതലായവയ്ക്കു വളർച്ചയെത്തുമ്പോൾ അതിന്റെ ഇലകളും തണ്ടും പഴുത്തുണങ്ങി വീഴുന്നു. എന്നാൽ ചിറ്റരത്തയുടെ കൃഷിയിൽ ഇതു സംഭവിക്കുന്നില്ല. അതിനാൽ ചിറ്റരത്തയുടെ പ്രകന്ദം നടാനുപയോഗിക്കുമ്പോൾ അതിനോടു ചേർന്ന് ഇളം മുളയോ പ്രായമെത്തിയ സസ്യമോ കാണും.)

ജൈവവളങ്ങൾ ചിറ്റരത്തയ്ക്കു കൊടുക്കാം

നടീലിനുമുമ്പ് സ്ഥലം ഒരടി ആഴത്തിൽ കിളച്ചൊരുക്കുക. തുടർന്ന് ശരാശരി ഒരു മീറ്റർ അകലത്തിൽ 30 സെ.മീ. വ്യാസത്തിലും അത്രയും തന്നെ ആഴത്തിലും കുഴികളെടുക്കുക. കുഴികളിൽ ഉണങ്ങിപ്പൊടിഞ്ഞ കാലിവളവും മേൽമണ്ണും തുല്യ അനുപാതത്തിൽ ചേർത്ത മിശ്രിതം നിറച്ചു മൂടുക. ഇതിൽ പ്രകന്ദങ്ങൾ പൂഴ്ത്തി ചെടിനടുക. പ്രകന്ദങ്ങളോടുചേർന്ന് ഇളം മുളകളാണുള്ളതെങ്കിൽ അവ തന്നെ വളർന്നുവരും. അതല്ല, മൂപ്പെത്തിയ മുളകളാണങ്കിൽ രണ്ടുമൂന്നാഴ്ചകൾക്കകം പ്രകന്ദത്തിൽ നിന്നും പുതിയ മുളകൾ കിളിർത്തുവളരും.

ഔഷധസസ്യമായതിനാൽ കാലിവളം, കമ്പോസ്റ്റ്, പിണ്ണാക്കുവർഗ്ഗങ്ങൾ (പ്രത്യേകിച്ചും വേപ്പിൻപിണ്ണാക്ക്) എല്ലുപൊടി, സ്റ്റെരാമിൽ മുതലായ ജൈവ വളങ്ങൾ ചിറ്റരത്തയ്ക്കു ചേർത്തു കൊടുക്കാം. സാമാന്യം ഫലപുഷ്ടിയുള്ള മണ്ണാണെങ്കിൽ കാര്യമായ വളപ്രയോഗം നടത്തിയില്ലെങ്കിൽപ്പോലും ചിറ്റരത്തയിൽ നിന്നും നല്ല വിളവു പ്രതീക്ഷിക്കാം.

സൗകര്യമുള്ളപക്ഷം വേനൽകാലത്തു നനയ്ക്കുന്നത് നന്ന്. എന്നാൽ ചെടിയുടെ ചുവട്ടിൽ, പ്രത്യേകിച്ചും മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കുന്നത് നന്നല്ല. ആറുമാസത്തിലൊരിക്കൽ ചെട്ടിയുടെ ചുവട്ടിൽ അധികം കനത്തിലല്ലാതെ മണ്ണുകോരിയിട്ടു കൊടുക്കുന്നതും നല്ലതാണ്. കൃഷിയുടെ പ്രാരംഭഘട്ടങ്ങളിലേ ചിറ്റരത്തയ്ക്ക് കളയെടുപ്പ് വേണ്ടി വരൂ, കാലക്രമത്തിൽ ചെടി വളർന്നു പന്തലിക്കുകമൂലം കളകൾ വളരുന്നതിനുള്ള സാഹചര്യം ഏറിയകൂറും ഒഴിവാകുന്നു.

പ്രധാന കീടം

ചിറ്റരത്തയ്ക്ക് നാശമുണ്ടാക്കുന്ന പ്രധാന കീടം തണ്ടുതുരപ്പൻ പുഴ “വാണ്. ഔഷധസസ്യകൃഷിയിൽ രാസകീടനാശിനി പ്രയോഗം പറ്റാത്തതിനാൽ വേപ്പില അരച്ചുകലക്കി സ്പ്രേ ചെയ്യുന്നത് തണ്ടുതുരപ്പൻ പുഴു വിനെതിരെ ഫലപ്രദമായി കണ്ടിട്ടുണ്ട്.

ചുരുക്കമായി മൂടുചീയൽ രോഗം മൂലവും ചിറ്റരത്തയ്ക്കു നാശമുണ്ടായിക്കാണുന്നു. ചെടിയുടെ ഇലകൾ മഞ്ഞനിറമായി കരിഞ്ഞുണങ്ങുന്നു.

രോഗബാധയില്ലാത്ത ചെടികൾ നടീലിനുപയോഗിക്കുകയാണ് ഇതിനെതിരെനുള്ള മുൻകരുതൽ, രോഗം ബാധിച്ച ചെടികൾ കഴിവതും വേഗം നശിപ്പിച്ച് മണ്ണിലൂടെയുള്ള രോഗപ്പകർച്ച തടയുകയും വേണം.

മൂപ്പെത്തുമ്പോൾ

ഒന്നരവർഷം പ്രായമെത്തുമ്പോൾ ചിറ്റരത്തയുടെ വിളവെടുക്കാം; ചെടി പിഴുത് പ്രകന്ദം ശേഖരിക്കാം. വേരും ഇതര സസ്യഭാഗങ്ങളും നീക്കം ചെയ്ത് കഴുകിയെടുത്ത് പ്രകന്ദങ്ങൾ പച്ചയായോ, അരിഞ്ഞുണക്കിയോ വിപണനം ചെയ്യാം. യാദൃച്ഛികമായി വിലക്കുറവോ വിപണിയിലെ മാന്ദ്യമോ മൂലം വിളവെടുപ്പ് വൈകിയാലും കുഴപ്പമില്ല. ചെടിനിന്ന് വളർന്നുകൊള്ളും; വിളവ് വർദ്ധിക്കുക്കയും ചെയ്യും. കാരണം ഇതൊരു ബഹുവർഷി സസ്യമാണ്. ഇഞ്ചിയിലും മഞ്ഞളിലും മറ്റുമുള്ളതുപോലെ ചെടി മൂപ്പെത്തുമ്പോൾ ഇലയും തണ്ടും പഴുത്തുണങ്ങി വീഴാറില്ല.

English Summary: chittaratha gives best earnings at coconut fields
Published on: 24 October 2022, 11:49 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now