Updated on: 10 July, 2024 4:45 PM IST
വെണ്ട

വെളുത്ത പൊടി പോലെ ചെടിയുടെ തണ്ടിലും ഇലയുടെ അടിവശത്തും പറ്റിപ്പിടിച്ചിരിക്കുന്ന കീടമാണ് മീലിമുട്ട.

വെണ്ടയിൽ കാണുന്നത് തവിട്ടു നിറത്തിലുള്ള മീലിമുട്ടയാണ് (മാക്കോനെല്ലി കോക്കസ് ഹിർസ്യൂട്ടസ്). കായ്‌കളിലും ഇളംതണ്ടിലും കൂട്ടംകൂട്ടമായി പറ്റിപ്പിടിച്ചി രുന്ന് ഇവ നീരൂറ്റിക്കുടിക്കുന്നു. ഇതു മൂലം ഇലകൾ ചെറുതായി കുരുടിച്ചു പോകുന്നു. കായുടെ വലിപ്പം താരതമ്യേന കുറഞ്ഞ് വിളവ് കുറയുകയും ചെയ്യും.

ചെടിയുടെ വളർച്ച മുരടിച്ച് കുറ്റിച്ചെടിപോലെ ആകും. കീടത്തിൻ്റെ പുറത്ത് വെളുത്ത പഞ്ഞി പോലൊരു വസ്തു‌ മൂടിയിരിക്കുന്നതിനാൽ ഒറ്റനോട്ടത്തിൽ മനസ്സിലാക്കുവാൻ കഴിയില്ല. ചാഴിവർഗത്തിൽ പെട്ട ഈ കീടം നീരുറ്റിക്കുടിക്കുമ്പോൾ ഉമിനീര് ചെടിയിലേക്ക് ഇറങ്ങുന്നു. അങ്ങനെ മുരടിക്കലും കുരുടിപ്പും ഉണ്ടാകും. ചെടികൾ വിരുപമായിത്തീരും. ഈ ലക്ഷണങ്ങൾ കൊണ്ട് വൈറൽ രോഗബാധയോടു സാമ്യം തോന്നാം.

മീലിമുട്ട ഉത്പാദിപ്പിക്കുന്ന തേൻ പോലുള്ള ദ്രാവകത്തിൽ കരിംപൂപ്പൽ വളരുന്നതിനാൽ ചെടികൾ പാടെ നശിച്ചു പോകുകയും ചെയ്യും. കീടനാശിനികൾ ഇവയക്കെതിരെ ഫലപ്രദമല്ല. എന്നു മാത്രമല്ല, മിത്രകീടങ്ങൾ കൊല്ലപ്പെടുകയും ചെയ്യും. അതിനാൽ ജൈവമാർഗങ്ങൾ സ്വീകരിക്കണം. ഇരപിടിയന്മാരായ ആമവണ്ടുകളുടെ ഇഷ്‌ടഭോജനമാണ് മീലിമുട്ടകൾ ആമവണ്ടുകൾ ഒരു പരിധിവരെ ഇവയെ നിയന്ത്രിക്കും. വേട്ടാളവർഗത്തിൽപെട്ട ചില പ്രാണികളും മീലിമൂട്ടയെ ആക്രമിച്ച് നശിപ്പിക്കും. 

English Summary: Meelimutta attacks in ladies finger
Published on: 10 July 2024, 04:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now