Updated on: 28 August, 2020 10:42 AM IST
കെ.കെ.കുമാരൻ പെയിൻ ആൻറ് പാലിയേറ്റീവ് കെയർ സൊസൈറ്റി പൊതുമേഖലാ സ്ഥാപനമായ സിൽക്കിൻ്റെ പാട്ടത്തിനെടുത്തഭൂമിയിൽ ചെയ്ത പൂക്കൃഷിയുടെ വിളവെടുപ്പ് സി.പി.ഐ എം ജില്ലാ സെക്രട്ടറി ആർ.നാസർ നിർവ്വഹിച്ചു

മഹാമാരി നാടിനെ പിടിമുറുക്കുമ്പോഴും മഹാബലിയെ വരവേൽക്കാൻ മലയാളിക്കിനി മറുനാടൻ പൂക്കൾ തേടി പോകേണ്ട
കെ.കെ.കുമാരൻ പെയിൻ ആൻറ് പാലിയേറ്റീവ് കെയർ സൊസൈറ്റി പൊതുമേഖലാ സ്ഥാപനമായ സിൽക്കിൻ്റെ പാട്ടത്തിനെടുത്തഭൂമിയിൽ ചെയ്ത പൂക്കൃഷിയുടെ വിളവെടുപ്പ് സി.പി.ഐ എം ജില്ലാ സെക്രട്ടറി ആർ.നാസർ നിർവ്വഹിച്ചു. പാലിയേറ്റീവ് സൊസൈറ്റി ചെയർമാൻ എസ്.രാധാകൃഷ്ണൻ ട്രഷറർ അഡ്വ.എം.സന്തോഷ് കുമാർ 'കൃഷി കോർഡിനേറ്റർ ശുഭ കേശൻ ,,ഉമാശങ്കർ എന്നിവർ പങ്കെടുത്തു.

കെ.കെ.കുമാരൻ പെയിൻ ആൻറ് പാലിയേറ്റീവ് കെയർ സൊസൈറ്റി പൊതുമേഖലാ സ്ഥാപനമായ സിൽക്കിൻ്റെ പാട്ടത്തിനെടുത്തഭൂമിയിൽ ചെയ്ത പൂക്കൃഷിയുടെ വിളവെടുപ്പ് സി.പി.ഐ എം ജില്ലാ സെക്രട്ടറി ആർ.നാസർ നിർവഹിച്ചതിനു ശേഷം പൂന്തോട്ടം നോക്കി കാണുന്നു.കൂടെ പാലിയേറ്റീവ് സൊസൈറ്റി ചെയർമാൻ എസ്.രാധാകൃഷ്ണൻ, ട്രഷറർ അഡ്വ.എം.സന്തോഷ് കുമാർ 'കൃഷി കോർഡിനേറ്റർ ശുഭ കേശൻ ,,ഉമാശങ്കർ തുടങ്ങിയവർ

ഓണവിപണി ലക്ഷ്യം വച്ച് ജൂലൈ മാസം ആദ്യം നട്ട ബന്ദി തൈകളാണ് ചെടി നിറയെ പൂക്കളുമായി നിറഞ്ഞു നിൽക്കുന്നത്. കനത്ത കാലവർഷം ചെടികളെ കുറെ നശിപ്പിച്ചെങ്കിലും കൃത്യമായ പരിചരണത്തിലൂടെ വിളവെടുപ്പിലേയ്ക്ക് എത്തിക്കുകയായിരുന്നു കണ്ണത്താ ദൂരത്ത് പരന്നു കിടക്കുന്ന ചൊരിമണലിലെ ബന്ദിപൂ വസന്തം ആരേയും ആകർഷിക്കുന്നതാണ്‌. മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള പൂക്കളാണ് നിറയെ.Bandi saplings planted in early July for the Onam market are full of flowers. Although the heavy rains destroyed some of the plants, they were brought to harvest with proper care. The flowers are yellow and orange

കെ.കെ.കുമാരൻ പെയിൻ ആൻറ് പാലിയേറ്റീവ് കെയർ സൊസൈറ്റി പൊതുമേഖലാ സ്ഥാപനമായ സിൽക്കിൻ്റെ പാട്ടത്തിനെടുത്തഭൂമിയിൽ ചെയ്ത പൂക്കൃഷിയുടെ വിളവെടുപ്പ്

സന്ദർശകർക്ക് പൂക്കളുടെ ഇടയിൽ ഇരിക്കുന്നതിന് മുളയിൽ തീർത്ത പ്രത്യേക ഇരിപ്പിടവും ഇവിടെ ഒരുക്കിയിട്ടുണ്ട്. പൂക്കൾക്ക് വലുപ്പം അധികമുള്ള ഇനം ചെടിയുടെ വിത്ത് ബാംഗ്ലൂരിൽ നിന്ന് വാങ്ങി ട്രേയിൽപാകി കിളിർപ്പിച്ചാണ് തൈകളാക്കിയത്. ചാണകവും ചാരവും കോഴി വളവും ആണ് അടിവളമായി ഉപയോഗിച്ചത്.നല്ല വെയിൽ ലദിച്ചതോടെ ചെടികളെല്ലാം പൂവിട്ടു. അത്തപ്പൂക്കളമൊരുക്കാൻ മറുനാടൻ പൂക്കൾ വാങ്ങാൻ വൈമനസ്വമുള്ളവർക്ക് ഇവിടെ നിന്ന് പൂക്കൾ ലഭിക്കും. തോട്ടത്തിൽ നിരവധി പേരാണ് പൂക്കൾ ആവശ്യപ്പെട്ട് എത്തുന്നത്. പച്ചക്കറികളുടെ വിളവെടുപ്പ് അടുത്ത ദിവസം നടക്കും.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കണ്ണർകാട് സഖാവ് പി കൃഷ്ണപിള്ള സ്മാരകത്തിൽ ഇനി പൂക്കാലം

#Agriculture#Kanjikkuzhy#flower#garden

English Summary: Flowering in the garden of palliative care
Published on: 28 August 2020, 10:18 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now