Updated on: 4 December, 2020 11:18 PM IST

ഫിഷറീസ് വകുപ്പിന്റെ സാമ്പത്തിക സഹായത്താല്‍ സെക്രട്ടേറിയറ്റില്‍ നിര്‍മ്മിച്ച അക്വാപോണിക്‌സ് യൂണിറ്റില്‍ ഗ്രീന്‍ വൊളന്റിയേഴ്‌സ് ഗ്രൂപ്പ് ഉല്പാദിപ്പിച്ച വിഷരഹിത മത്സ്യത്തിന്റെ വിളവെടുപ്പും വിപണന ഉദ്ഘാടനവും മന്ത്രി J. മേഴ്‌സിക്കുട്ടിയമ്മ നിര്‍വ്വഹിച്ചു. കിലോ കണക്കിന് മത്സ്യമാണ് വിളവെടുപ്പ്. ഇരുപത് ടണ്ണിലേറെ പച്ചക്കറികളാണ് ഇക്കുറി വിളവെടുക്കുക. അക്വാപോണിക്‌സ് അഥവാ മണ്ണില്ലാകൃഷിയില്‍ നിന്ന് വിളവെടുത്തത് ഒരു കിലോയോളം തൂക്കമുള്ള ആസാം വാളയാണ്. എട്ട് മാസം വളര്‍ച്ചയെത്തിയ മീനുകളെ കിലോ 200 രൂപ നിരക്കിലാണ് വിറ്റത്.

മത്സ്യകൃഷിക്ക് പുറമെ പച്ചക്കറി കൃഷിയും ഗ്രീന്‍ വൊളന്റിയേഴ്‌സ് ഗ്രൂപ്പ് നടത്തുന്നുണ്ട്. ഇതിനോടകം രണ്ട് വിളവെടുപ്പാണ് പച്ചക്കറി കൃഷിയില്‍ നടത്തിയത്. ഗാര്‍ഡന്‍ സൂപ്പര്‍വൈസര്‍ എന്‍ സുരേഷ്‌കുമാറാണ് കൃഷിക്ക് നേതൃത്വം നല്‍കുന്നത്. ഉച്ചയൂണ് കഴിയുമ്പോഴും ഓഫീസ് സമയത്തിന് ശേഷവുമാണ് ജീവനക്കാര്‍ കൃഷിക്കായി സമയം മാറ്റിവെക്കുന്നത്.രണ്ടായിരത്തോളം ജീവനക്കാരാണ് ഗ്രീന്‍ വൊളന്റിയേഴ്‌സ് ഗ്രൂപ്പില്‍ അംഗങ്ങളായിട്ടുള്ളത്. ആദ്യ വിളവെടുപ്പ് വിജയിച്ചതോടെ ഇനിയും കൃഷി തുടരാനുള്ള തീരുമാനത്തിലാണ് ഗ്രൂപ്പ്.

English Summary: Acquaponics fishfarming at Secretariat
Published on: 09 September 2019, 03:49 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now