Updated on: 4 December, 2020 11:18 PM IST

റിസർവ് ബാങ്ക് ഈടില്ലാത്ത കാർഷിക വായ്പകളുടെ പരിധി ഒരു ലക്ഷം രൂപയിൽ നിന്ന് 1.60 ലക്ഷം രൂപയായി ഉയർത്തി. വ്യാഴാഴ്ച അവസാനിച്ച പണനയ സമിതി യോഗത്തിലാണ് തീരുമാനം.ചെറുകിട കർഷകരെ സഹായിക്കാൻ ലക്ഷ്യമിട്ടാണ് നടപടി. ചെറുകിട കർഷകർക്ക് പ്രതിവർഷം 6,000 രൂപയുടെ ധനസഹായം നൽകുമെന്ന് കേന്ദ്ര സർക്കാർ ഇടക്കാല ബജറ്റ്‌ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ആർ.ബി.ഐയുടെ തീരുമാനം.

2010-ലാണ് ഈടില്ലാത്ത കാർഷിക വായ്പയുടെ പരിധി ഒരു ലക്ഷമായി ഉയർത്തിയത്. അതിനു ശേഷം ഇങ്ങോട്ട് കൃഷി ചെലവിലുണ്ടായ വർധനയും ഉയർന്ന പണപ്പെരുപ്പവും കണക്കിലെടുത്താണ് വായ്പാ പരിധി 1.60 ലക്ഷമായി ഉയർത്തിയതെന്ന് ആർ.ബി.ഐ. അറിയിച്ചു.കാർഷിക വായ്പയിൽ അടക്കം മേഖലയിൽ നിലനിൽക്കുന്ന വിവിധ പ്രശ്നങ്ങൾ പരിശോധിക്കാൻ ആഭ്യന്തര സമിതിക്ക് രൂപം നൽകാനും റിസർവ് ബാങ്ക് തീരുമാനിച്ചു.

English Summary: Agriculture loans till 1.60 lakhs
Published on: 08 February 2019, 12:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now