Updated on: 4 December, 2020 11:18 PM IST

പൈനാപ്പിളിന് വിപണിയിൽ മുപ്പതും അറുപതും രൂപ വിലയുള്ളപ്പോഴും കർഷകർക്കു ലഭിക്കുന്നത് എട്ടും പത്തും രൂപയായിരിക്കും.എന്നാൽ പൈനാപ്പിളിൻ്റെ ഇലയുടെ വില കിലോഗ്രാമിന് 15 രൂപയാണ്. വാഴക്കുളത്തെ കർഷകരിൽ ചിലർ പൈനാപ്പിൾ വിലയെക്കാൾ കൂടുതൽ തുകയ്ക്ക് ഇല വിൽക്കുന്നു. കോയമ്പത്തൂരിൽ നിന്നെത്തുന്ന സംഘത്തിനാണ് ഇല നല്ല ഭംഗിയായി കെട്ടാക്കി നൽകുന്നത്. എന്നാൽ അവരോട് പൈനാപ്പിൾ ഇലയുടെ ഉപയോഗമെന്തെന്നു ചോദിക്കരുത്

കന്നുകാലിക്ക് ആഹാരമായും ബാക്കി കത്തിച്ചും കുഴിച്ചിട്ടും ഒഴിവാക്കിയിരുന്ന പൈനാപ്പിൾ ഇലകളിൽ നിന്ന് നാരുകൾ വേർതിരിച്ചെടുക്കാമെന്നും ഇതുപയോഗിച്ച് വസ്ത്രങ്ങൾ നെയ്യാമെന്നുമുള്ള കണ്ടുപിടിത്തമാണ് പൈനാപ്പിളിനെക്കാൾ വിലയിൽ പൈനാപ്പിൾ ഇലകൾ വാങ്ങാൻ കോയമ്പത്തൂരിൽ നിന്നുള്ള വ്യാപാരികളെ പ്രേരിപ്പിച്ചതെന്നാണ് കർഷകർ കരുതുന്നത്.

മൂവാറ്റുപുഴ സ്വദേഴിയായ പ്രവാസി മലയാളി ഫിലിപ്പീൻസിൽ ഇത്തരമൊരു സംരംഭം തുടങ്ങിയിരുന്നു. മൂവാറ്റുപുഴയിൽ നടന്ന കാർഷിക മേളയിൽ പൈനാപ്പിൾ ഇലയുടെ നാരുകളിൽ നിന്ന് നെയ്തെടുത്ത വസ്ത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു. ഫാഷൻ ലോകത്തിന്‌ വിസ്‌മയമായിരുന്നു പൈനാപ്പിൾ ഫാബ്രിക്‌. ഫിലിപ്പീൻസിൽ കൈതച്ചക്ക കൃഷിചെയ്യുന്നത്‌ അതിന്റെ ഇലയിൽനിന്നു നാര്‌ എടുക്കുന്നതിനാണ്‌. അതുപയോഗിച്ച്‌ മങ്ങിയ വെള്ളനിറമുള്ള സുതാര്യവും വളരെ കനം കുറഞ്ഞതുമായ തുണിത്തരങ്ങളുണ്ടാക്കുന്നു.തൂവാലകൾ, ബെൽറ്റുകൾ, വസ്‌ത്രങ്ങൾ എന്നിവയെല്ലാം ഉണ്ടാക്കാൻ അതുപയോഗിക്കുന്നു. ഏറെ നാരുകൾ ലഭിക്കുന്നുവെന്നതാണ് വാഴക്കുളം പൈനാപ്പിൾ. ഇലയുടെ പ്രസക്തി എന്തെന്ന് വരും ദിവസങ്ങളിൽ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണ് കർഷകർ.വിപുലമായ തോതിൽ പൈനാപ്പിൾ ഫാബ്രിക് വിപണിയിലെത്തിയാൽ പൈനാപ്പിൾ കർഷകർക്കായിരിക്കും ആത്യന്തികമായ നേട്ടം.

English Summary: Demand for pineapple leaves increasing
Published on: 25 February 2020, 02:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now