Updated on: 4 December, 2020 11:18 PM IST


പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ശുദ്ധ ജല മത്സ്യകൃഷിയുടെ വിളവെടുപ്പും വില്‍പ്പനയും നടന്നു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ജയില്‍ മെയിന്‍ ഗെയ്റ്റിന് സമീപത്ത് സജ്ജമാക്കിയ താല്‍ക്കാലിക വിപണന കേന്ദ്രത്തില്‍ വെച്ചായിരുന്നു കച്ചവടം.വലിയ മീനുകള്‍ 200 രൂപയ്ക്കും ചെറു മീനുകള്‍ 100 രൂപയ്ക്കുമായിരുന്നു കച്ചവടം. വരാലിന് കിലോ 350 രൂപ നിരക്കിലും.53,100 രൂപയുടെ കച്ചവടമാണ് നടന്നത്.

നാടന്‍ മത്സ്യത്തിന്റെ വില്‍പന ഉണ്ടെന്നറിഞ്ഞതോടെ മത്സ്യം വാങ്ങാൻ വൻ ജനത്തിരക്കായിരുന്നു. ജനങ്ങള്‍ കൂട്ടമായി എത്തിയതോടെ കച്ചവടം പൊടിപൊടിക്കുകയായിരുന്നു. ശുദ്ധജല ഉള്‍നാടന്‍ മത്സ്യകൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ സെന്‍ട്രല്‍ ജയില്‍ വളപ്പിലെ കുളത്തില്‍ കഴിഞ്ഞ വര്‍ഷം 4000 ത്തോളം കട്ല, രോഹു, വരാല്‍, മൃഗാള്‍, ഗ്രാസ്‌കാര്‍പ മുതലായ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചിരുന്നു. ഇതിന്റെ വിളവെടുപ്പാണ് നടത്തിയത്.

English Summary: Fish farming at Central Jail Poojappura
Published on: 12 December 2019, 01:42 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now