Updated on: 12 March, 2021 10:00 AM IST
ഇന്ത്യയുടെ സ്വന്തo കശ്മീർ ആപ്പിൾ 180 രൂപയ്ക്കും ലഭിക്കും.

വേനൽചൂട് കടുത്തു തുടങ്ങിയതോടെ പഴം വിപണിയിൽ വില്പന കൂടി.ദാഹം ശമിപ്പിച്ച്‌ ഉന്മേഷം പ്രദാനം ചെയ്യുന്നതിനാൽ പഴങ്ങള്‍ക്ക് ആവശ്യക്കാരേറെയാണ്. ഓരോ പഴവര്‍ഗത്തിനും വ്യത്യസ്‌ത ഗുണങ്ങളാണുള്ളത്‌. അതിനാൽ തന്നെ വിലയിലും വ്യത്യാസമുണ്ട്. ആവശ്യക്കാർ കൂടുന്നതിനാലും പഴങ്ങളുടെ ലഭ്യതയും അനുസരിച്ച് വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ട്.

കഴിഞ്ഞ വർഷം ഈ നാളിൽ കോവിഡ് ഭീതിയുടെ തുടക്കം ആയതിനാൽ പഴങ്ങളുടെ മാത്രമല്ല എല്ലാത്തിന്റെയും മാർക്കറ്റ് ഇടിവായിരുന്നു. എന്നാൽ ഇന്ന് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു പഴങ്ങളുടെ വില്പന കൂടുതലാണ്.

ആപ്പിൾ വിപണിയിൽ ഗ്രീൻ ആപ്പിളും ഇറ്റലിയിൽ നിന്നുള്ള ഗാല ആപ്പിളുമാണ് താരം. കിലോയ്ക്ക് 220 രൂപയാണ് വില. തുർക്കിയിൽ നിന്നെത്തുന്ന റെഡ് ആപ്പിൾ 200 രൂപയ്ക്കും ഇന്ത്യയുടെ സ്വന്തo കശ്മീർ ആപ്പിൾ 180 രൂപയ്ക്കും ലഭിക്കും. നാഗ്പൂർ ഓറഞ്ചിന് വില കൂടുതൽ ആണ്.

കിലോയ്ക്ക് 80 രൂപയാണ്. വിദേശത്തു നിന്നെത്തുന്ന സിട്രസ് ഓറഞ്ചും വിപണിയിൽ ഉണ്ട്. കിലോ വില 140 രൂപയാണ്. മുന്തിരി വിപണിയിൽ കുരുവില്ലാത്ത കറുത്ത മുന്തിരിക്കാണ് ആവശ്യക്കാർ കൂടുതൽ. 140 രൂപയാണ് കിലോ വില.

കിലോയ്ക്ക് 80 രൂപയാണ്. വിദേശത്തു നിന്നെത്തുന്ന സിട്രസ് ഓറഞ്ചും വിപണിയിൽ ഉണ്ട്. കിലോ വില 140 രൂപയാണ്. മുന്തിരി വിപണിയിൽ കുരുവില്ലാത്ത കറുത്ത മുന്തിരിക്കാണ് ആവശ്യക്കാർ കൂടുതൽ. 140 രൂപയാണ് കിലോ വില.

സിന്ദൂരം 100 സപ്പോട്ട 120 നീളം 100 എന്നിങ്ങനെയാണ് മറ്റു മാമ്പഴങ്ങളുടെ വില. മാതളം 200, തണ്ണിമത്തൻ 20 ,കിരൺ മത്തൻ 25, പേരയ്ക്ക 80, പപ്പായ 40,വാഴക്കുളം പൈനാപ്പിൾ40,  ചെറിയ പൈനാപ്പിൾ 30 ഷമാം 60 എന്നിങ്ങനെയാണ് പഴങ്ങളുടെ വിപണി വില.

English Summary: Fruit market sales also increased in the summer
Published on: 12 March 2021, 08:40 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now