Updated on: 4 December, 2020 11:18 PM IST

കുടുംബശ്രീ മുട്ടഗ്രാമം പദ്ധതിയിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന നാടൻ മുട്ടകൾ സംസ്ഥാന വ്യാപകമായി സംഭരിച്ചു വിപണനം ചെയ്യുന്നതിനും മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള പദ്ധതിയാണ് ജെനോവ. ഈ പദ്ധതിയിലൂടെ സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന നാടൻ മുട്ടകൾക്ക് സ്ഥിരമായ വിപണിയും, സ്ഥിരമായ വിലയുമാണ് ലക്ഷ്യമിടുന്നത്.

ഓരോ മുട്ടയും കോഴിക്കൂടിൽ നിന്ന് തീൻ മേശയിലേക്ക് എത്തുന്നതുവരെ അതിൻ്റെ ഗുണ നിലവാരം കണ്ടെത്താനാകുമെന്നതാണ് പദ്ധതിയുടെ മറ്റൊരു സവിശേഷത സംസ്ഥാനത്ത് ഒരു ദിവസം എട്ട് മുതൽ 10 ലക്ഷം വരെ മുട്ടകൾ ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പിൻ്റെ കണക്ക്. സംഘടിത വിപണന സംവിധാനം ഇല്ലാത്ത ചെറുകിട മുട്ട കച്ചവടക്കാരാണ് കൂടുതലും നാടൻ മുട്ടകൾ ഉത്പാദിപ്പിക്കുന്നത്.ക്യു.ആര്‍. കോഡും മുട്ടയുടെ പായ്ക്കറ്റില്‍ രേഖപ്പെടുത്തും. ആരില്‍ നിന്നു ശേഖരിച്ചു, പായ്ക്ക് ചെയ്ത തീയതി, കോഴിക്ക് നല്‍കിയ തീറ്റ എന്നിവയുള്‍പ്പെടെ ഉപഭോക്താവിന് ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെ ലഭിക്കും.ഓരോ മുട്ടയുടെയും ഉത്ഭവം അവർക്ക് അറിയാൻ കഴിയുമെന്നതിനാൽ ഇത് ഉപഭോക്തൃ സുരക്ഷ ഉറപ്പാക്കും

ആദ്യ വർഷത്തിൽ മൊത്തം മുട്ട ഉൽപാദനത്തിൻ്റെ 10% സംസ്ഥാനത്ത് ഒരു ദിവസം വിപണിയി
ലെത്തിക്കാൻ കഴിമെന്നാണ് പ്രതീക്ഷ.ഇതിൻ്റെ ഭാഗമായി, കുടുമ്പശ്രീ പരിശീലനാം നൽകിയ ഉദ്യോഗസ്ഥർ കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ ബ്രാൻഡിന് കീഴിൽ ഓരോ പഞ്ചായത്തിലും നിർമ്മാതാക്കളിൽ നിന്ന് മുട്ട ശേഖരിക്കും.അങ്ങനെ ശേഖരിക്കുന്ന മുട്ടകൾ ബ്ലോക്ക് തലത്തിൽ ഒരു പാക്കിംഗ് യൂണിറ്റിലേക്ക് കൊണ്ടുപോകും.

മുട്ട വിപണനത്തിനായി, കുടുമ്പശ്രീ നാല് വഴികളിലാണ് ശ്രദ്ധിക്കുന്നത്. അതിലൊന്നാണ് നിലവിലുള്ള ചില്ലറ വിപണി. മറ്റൊന്ന് ,സൂപ്പർമാർക്കറ്റുകളിലെ കുടുമ്പശ്രീയുടെ മുട്ട കിയോസ്‌ക്കുകൾ. മറ്റൊന്ന് അംഗൻവാടികൾക്കും, സ്കൂളുകൾക്കും മുട്ട വിതരണം ചെയ്യും.കേരളത്തിന് പുറത്തുള്ള വിപണികളിലേക്കും കച്ചവടം വ്യാപിപ്പിക്കും. മൊത്തക്കച്ചവടക്കാർക്ക് മുട്ട വിതരണം ചെയ്യും.ആവശ്യത്തിനനുസരിച്ചു ഉത്പാദനം നടക്കുന്നുണ്ടോ എന്ന് നിർ‌ണ്ണയിക്കാൻ, കുടുമ്പശ്രീ ഒരു ആപ്പ് വികസിപ്പിച്ചിരിക്കുകയാണ്.പ്രാഥമിക കണക്കനുസരിച്ച് 14 ലക്ഷം കുടുമ്പശ്രീ അംഗങ്ങൾ മുട്ട ഉൽപാദനത്തിൽ ഏർപ്പെടുന്നു.

എണ്ണത്തിന് പകരം ഭാരമനുസരിച്ചു മുട്ട വിൽക്കുന്ന രീതിയും കുടുംബശ്രീ ആവിഷ്‌കരിച്ചിട്ടുണ്ട്.10 ദിവസത്തിനുള്ളിൽ മുട്ടകൾ വിൽക്കാത്ത സാഹചര്യത്തിൽ (അവയുടെ ഷെൽഫ് ആയുസ്സ് 12 ദിവസമാണ്),ഇവ വിപണിയിൽ നിന്ന് പിൻവലിക്കുകയും മഞ്ഞക്കരുവും വെള്ളയും പൊടികളാക്കി മാറ്റുകയും അവയുടെ ഷെൽഫ് ആയുസ്സ് ആറുമാസം വരെകിട്ടുകയും ചെയ്യും.കായിക താരങ്ങളുടെ ഭക്ഷണത്തിനും,ഭക്ഷ്യ വ്യവസായത്തിലും മറ്റും ഉപയോഗിക്കുന്ന മുട്ടയുടെ പൊടിക്ക് കുടുംബശ്രീയെ വിപണിയിൽ നിലനിർത്താനും പുതിയ വിപണികളിൽ പ്രവേശിക്കാനും സഹായിക്കും. പുറം രാജ്യങ്ങളിൽ നിന്ന് മുട്ടപ്പൊടിക്ക് ആവശ്യക്കാർ ഏറെയുള്ളതിനാൽ കയറ്റുമതി മേഖലയിലേക്കും കടക്കാനാണ് നീക്കം.

English Summary: Janova project by Kudumbasree
Published on: 30 August 2019, 04:44 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now