Updated on: 4 December, 2020 11:18 PM IST

നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമം നിലവിൽവന്ന 2008 ഓഗസ്റ്റ് 12-നുശേഷം വാങ്ങിയ വയലുകളിൽ വീടുനിർമിക്കാൻ അനുമതി നൽകില്ല. ഉടൻ തന്നെ ഇത് പൊതുനിർദേശമായി പുറത്തിറങ്ങും.കോർപറേഷനുകളിലും നഗരസഭകളിലും അഞ്ചുസെൻറും പഞ്ചായത്തുകളിൽ 10 സെന്റും വീടുനിർമിക്കാനുപയോഗിക്കാമെന്നാണ് നിയമത്തിലുള്ളത്.എന്നാൽ, 2008-നുശേഷം വയലുകളും തണ്ണീർത്തടങ്ങളും വാങ്ങിയവർക്ക് ഈ ഇളവ് ബാധകമാണോ എന്നതിൽ വ്യക്തത ഉണ്ടായിരുന്നില്ല.തൃശ്ശൂർ പ്രിൻസിപ്പൽ കൃഷിഓഫീസർ ഇക്കാര്യത്തിൽ അഡ്വക്കേറ്റ് ജനറൽ ഓഫീസിനോട് നിയമോപദേശം തേടിയിരുന്നു..ഇതിനുള്ള മറുപടിയിലാണ് 2008-നുശേഷം വയൽ വാങ്ങിയവർക്ക് വീട് നിർമിക്കാൻ അനുമതി നൽകരുതെന്ന് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ പറഞ്ഞത്.


വയലിന്റെ ഉടമയ്ക്കും കർഷകനുമാണ് നിയമത്തിൽ ഇളവുള്ളത്. നിയമം നിലവിൽവന്ന ദിവസംവരെ വയൽ ഉള്ളവരേ ‘ഉടമ’ എന്ന നിർവചനത്തിൽ വരുകയുള്ളൂവെന്നും ഇതിൽ പറയുന്നു.അവശേഷിക്കുന്ന നെൽവയലുകൾ നിലനിർത്തുന്നതിനാണ് നിയമം നിർമിച്ചത്. 2008-നുശേഷം നെൽവയൽ വാങ്ങിയവർക്ക് ഇളവ് നൽകിയാൽ, വ്യാപകമായി ദുർവിനിയോഗം .ചെയ്യപ്പെടുമെന്നും വലിയ വയലുകൾ തുണ്ടുകളാക്കി വിറ്റ് വീടിന് അനുമതി നേടുമെന്നും അദ്ദേഹം പറയുന്നു.

English Summary: No permission to build house in paddy field
Published on: 02 August 2019, 03:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now