Updated on: 4 December, 2020 11:18 PM IST


ആഭ്യന്തര വിപണിയിൽ കുരുമുളകിന് വിലയിടിഞ്ഞു. കിലോയ്ക്ക് 300 രൂപയിൽ താഴെയെത്തി. ബ്രസീലിൽ നിന്ന് മൂല്യവർധിത കയറ്റുമതിക്കെന്ന പേരിൽ ഇറക്കുമതി ചെയ്യുന്ന കുരുമുളക് ആഭ്യന്തര വിപണിയിൽ വിറ്റഴിക്കുന്നതാണ് വിലയിടിവിന് കാരണമെന്ന് സുഗന്ധവ്യജ്ഞന കയറ്റുമതിക്കാരും കർഷകരും വ്യാപാരികളും  ഉൾപ്പെട്ട കൺസോർഷ്യം ആരോപിക്കുന്നു. ബ്രസീലിൽ കുരുമുളക് ടണ്ണിന് 1800 ഡോളർ മാത്രമാണ്..ഇന്ത്യൻ കുരുമുളക് ടണ്ണിന് 4000 ഡോളറിലേറെയുണ്ട്. ഈ വില വ്യത്യാസമാണ് ബ്രസീലിൽ നിന്നു കുരുമുളക് ഇന്ത്യയിലെത്താൻ കാരണം. മൂല്യവർധിത കയറ്റുമതി നടത്തുന്നവർക്ക് കുരുമുളക് ചുങ്കമില്ലാതെ ഇറക്കുമതി ചെയ്യാം, പക്ഷേ അതു മുഴുവൻ തിരികെ കയറ്റുമതി ചെയ്യണം. ബ്രസീൽ കുരുമുളക് ഇവിടെ എത്തുമ്പോൾ കടത്തുകൂലിയും കഴിഞ്ഞ് കിലോ 135–140 രൂപ മാത്രം. കയറ്റുമതി ചെയ്യുന്നതിനു പകരം ആഭ്യന്തര വിപണിയിൽ ഇതേ കുരുമുളക് കിലോ 325–335 രൂപയ്ക്കു വിൽക്കുമ്പോൾ വൻ ലാഭമാണുണ്ടാകുന്നത്.

ഉത്തരേന്ത്യൻ വിപണികളിൽ ഇങ്ങനെ കുരുമുളക് വിൽപന നടക്കുന്നുവെന്നും  അതാണ് നാട്ടിലെ കുരുമുളക് വില ഇടിക്കുന്നതെന്നും കർഷകർ ആരോപിക്കുന്നുഇടുക്കി കുരുമുളക് പോലെ ബ്രസീലിലെ കുരുമുളകിന് കനവുമുണ്ട്. ഒരു ലീറ്റർ ജാർ നിറയെ ഇട്ടാൽ 600 ഗ്രാം തൂക്കം വരും. വിയറ്റ്നാം, കർണാടക കുരുമുളക് ഒരു ലീറ്റർ ജാർ നിറയെ ഇട്ടാൽ 520–530 ഗ്രാം മാത്രമേ വരൂ.മൂല്യവർധിത കയറ്റുമതി ആനുകൂല്യം ദുരുപയോഗം ചെയ്ത് ബ്രസീൽ കുരുമുളക് ആഭ്യന്തര വിപണിയിൽ വിൽക്കുന്നതിനെതിരെ കർഷക–വ്യാപാരി കൂട്ടായ്മ പ്രധാനമന്ത്രിക്കും വാണിജ്യമന്ത്രിക്കും നിവേദനം നൽകി.

English Summary: Price of black pepper decreasing
Published on: 12 March 2020, 04:32 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now