Updated on: 4 December, 2020 11:18 PM IST

ജല അതോറിറ്റിയും ജലസേചന വകുപ്പും വൻകിട സൗരോർജ പദ്ധതികൾ ആരംഭിക്കും. ജല അതോറിറ്റി അനെർട്ടുമായും ഇറിഗേഷൻ വകുപ്പ് കെ.എസ്.ഇ.ബി.യുമായും സഹകരിച്ചാണിത്.ജലവിഭവമന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ചീഫ് എൻജിനിയർമാരുടെ യോഗത്തിലാണ് തീരുമാനം. ജലസേചനവകുപ്പിൻ്റെ പദ്ധതിപ്രദേശങ്ങളിലും ഡാമുകളുടെ വൃഷ്ടിപ്രദേശത്തും സൗരോർജപാനലുകൾ സ്ഥാപിക്കുന്നതിന് കെ.എസ്.ഇ.ബി.യുമായി ചേർന്ന് വിശദപദ്ധതിരേഖ തയ്യാറാക്കും.ഇതിൽ വകുപ്പിന്റെ ആവശ്യം കഴിഞ്ഞുള്ളത് കെ.എസ്.ഇ.ബി.ക്ക് കൈമാറും. സമാനരീതിയിൽ അനെർട്ടുമായി സഹകരിച്ച് ജല അതോറിറ്റിയും പദ്ധതി തയ്യാറാക്കും.

ഡാമുകൾ കേന്ദ്രീകരിച്ചും പദ്ധതിപ്രദേശങ്ങളിലെ ഒഴിഞ്ഞ ഇടങ്ങൾ കേന്ദ്രീകരിച്ചും സൗരോർജ പാനലുകൾ സ്ഥാപിക്കുന്നതിനു പുറമേ അനെർട്ടുമായിച്ചേർന്ന് പുരപ്പുറ സൗരോർജ പദ്ധതിയും ജല അതോറിറ്റി തയ്യാറാക്കിയിട്ടുണ്ട്. ആദ്യഘട്ടമായി ജല അതോറിറ്റിയുടെ കേന്ദ്രകാര്യാലയത്തിൽ 25 കെ.വി. സൗരോർജനിലയം ഉദ്ഘാടനം ചെയ്തു. തിരുമല, ആറ്റുകാൽ എന്നിവിടങ്ങളിൽ 100 കെ.വി. വീതവും ..ഒബ്‌സർവേറ്ററിയിൽ 60 കെ.വി.യുടെയും നിലയങ്ങളുടെ നിർമാണവും പുരോഗമിച്ചുവരുന്നു..2.83 കോടി രൂപയാണ് ഈ നാലു പദ്ധതികളുടെയും ആകെ ചെലവ്..മറ്റു ജില്ലകളിലെ ഓഫീസ് മന്ദിരങ്ങളിലും പുരപ്പുറ സൗരോർജ ഉത്പാദനം ആരംഭിക്കും.നിലവിൽ മാസം 30 കോടിയും വർഷം 360 കോടിയുമാണ് വൈദ്യുതി ബില്ലായി ജല അതോറിറ്റിയുടെ ചെലവ്.

English Summary: Solar project by Water Authority
Published on: 02 August 2019, 03:47 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now