Updated on: 11 December, 2021 4:06 PM IST
Vegetables

പച്ചക്കറികളുടെ ഉയർന്ന വില കാരണം റെസ്റ്റോറന്റുകളിൽ നിന്നും തക്കാളി ചട്നി ഒഴിവാക്കി സൗത്ത് ഇന്ത്യൻ ഹോട്ടലുകൾ.വിളകളുടെ വിലക്കയറ്റം കാരണം ചെറുകിട ഹോട്ടലുടമകളാണ് ഈ സുപ്രധാന തീരുമാനമെടുത്തത്, തക്കാളി മാത്രമല്ല, മുളക് കൃഷിയിൽ നാശം നേരിട്ടത്, വഴുതന, വെണ്ടയ്ക്ക, മുരിങ്ങ, തക്കാളി, ബീൻസ്, കാരറ്റ് തുടങ്ങിയ പച്ചക്കറികളുടെ വില ചില്ലറവിൽപ്പന മേഖലയിൽ വർദ്ധിച്ചു, ഇത് കുടുംബ ബജറ്റ് അപകടത്തിലാക്കുന്നു. പാചക വാതക സിലിണ്ടറുകളുടെ വില വർദ്ധനയെ തുടർന്നാണിത്.

മൊത്തക്കച്ചവടത്തിൽ 80 മുതൽ 100 രൂപ വരെ വിലയുള്ള തക്കാളി, വ്യാപാരികൾ 120 രൂപയ്ക്കാണ് വിൽക്കുന്നത്. ചില്ലറ വ്യാപാരികൾ വഴുതനങ്ങ 100 രൂപയ്ക്കും മുകളിലേക്കും വിൽക്കുമ്പോൾ മൊത്തക്കച്ചവടക്കാർ 70 മുതൽ 80 രൂപ വരെ വിലയിലാണ് വിൽക്കുന്നത്. സാമ്പാറിലെ ആവശ്യവസ്തുക്കൾക്ക് കിലോയ്ക്ക് 270 രൂപ എന്ന പുതിയ ഉയരത്തിലെത്തി.

എന്നിരുന്നാലും, വരും ദിവസങ്ങളിൽ മഴ പിന്നോട്ട് പോയാലും, സംസ്ഥാനത്തിന്റെ വർദ്ധിച്ചുവരുന്ന പച്ചക്കറി വിലയിൽ നിന്ന് ഒരു ആശ്വാസവും ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് തമിഴ്‌നാട്ടിലെ വ്യാപാരികളും വ്യാപാര സ്ഥാപനങ്ങളും വിശ്വസിക്കുന്നത്.

ചില്ലറ വിപണിയിൽ ചിലയിനം പച്ചക്കറികളുടെ വില 50 രൂപയ്ക്ക് മുകളിലും ചിലത് 100 രൂപയ്ക്ക് മുകളിലുമാണ് എന്നത് ഉപഭോക്താക്കളെ ഞെട്ടിക്കുന്ന കാര്യമാണ്. സാധാരണ മൊത്തത്തിൽ 10 മുതൽ 20 രൂപ വരെ വിലയുള്ള കാബേജിന് പോലും ഇപ്പോൾ 40 രൂപ മുതൽ ആണ് വില. മഴയാണ് വിലക്കയറ്റത്തിന് കാരണമെന്ന് വ്യാപാരികൾ നേരിട്ട് പറയുന്നു. ജനുവരിയിൽ പുതിയ വിളവെടുപ്പ് ലഭ്യമാകുമ്പോൾ, വില ക്രമേണ കുറയുമെന്ന് അവർ പ്രവചിക്കുന്നു. വിലക്കയറ്റം വീട്ടുകാരെ മാത്രമല്ല, ഹോട്ടലുകളെയും ബാധിച്ചിട്ടുണ്ട്.

മൺസൂൺ തിരിച്ചെത്തിയതും ജവാദ് ചുഴലിക്കാറ്റിന്റെ പെട്ടെന്നുള്ള പ്രഭാവവും കാരണം ദക്ഷിണേന്ത്യയ്ക്ക് കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടിവന്നു. കാലാവസ്ഥയിലുണ്ടായ ഈ പെട്ടെന്നുള്ള മാറ്റം യഥാർത്ഥത്തിൽ ദക്ഷിണേന്ത്യയിലുടനീളം പച്ചക്കറികളുടെ വിലയിൽ വലിയ വർദ്ധനവിന് കാരണമായി. അയൽസംസ്ഥാനങ്ങളായ കർണാടകയിലും ആന്ധ്രാപ്രദേശിലും കനത്ത മഴയെ തുടർന്നുണ്ടായ കൃഷിനാശമാണ് വിലവർധനയുടെ പ്രധാന കാരണം. ശബരിമല തീർഥാടന കാലത്ത് പച്ചക്കറി വില ഉയരുന്നത് പതിവാണെങ്കിലും വലിയ വിതരണക്കമ്മി ഉണ്ടാകുന്നത് അപൂർവമാണ്.മൺസൂൺ തിരിച്ചെത്തിയതും ജവാദ് ചുഴലിക്കാറ്റിന്റെ പെട്ടെന്നുള്ള പ്രഭാവവും കാരണം ദക്ഷിണേന്ത്യയ്ക്ക് കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടിവന്നു. കാലാവസ്ഥയിലുണ്ടായ ഈ പെട്ടെന്നുള്ള മാറ്റം യഥാർത്ഥത്തിൽ ദക്ഷിണേന്ത്യയിലുടനീളം പച്ചക്കറികളുടെ വിലയിൽ വലിയ വർദ്ധനവിന് കാരണമായി. അയൽസംസ്ഥാനങ്ങളായ കർണാടകയിലും ആന്ധ്രാപ്രദേശിലും കനത്ത മഴയെ തുടർന്നുണ്ടായ കൃഷിനാശമാണ് വിലവർധനയുടെ പ്രധാന കാരണം. ശബരിമല തീർഥാടന കാലത്ത് പച്ചക്കറി വില ഉയരുന്നത് പതിവാണെങ്കിലും വലിയ വിതരണക്കമ്മി ഉണ്ടാകുന്നത് അപൂർവമാണ്.

തുലാവർഷം മൂലമുണ്ടായ കനത്ത മഴ കാരണം കേരളത്തിലെ പച്ചക്കറി ഉൽപ്പാദനം ഈയിടെയായി കുറഞ്ഞു. വായുവിലെ ഈർപ്പം കൂടിയതും പഴങ്ങളുടെയും പച്ചക്കറികളുടെയും ആയുസ്സ് കുറയ്ക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു, ഇത് വില കുതിച്ചുയരാൻ കാരണമായി.

English Summary: South Indian restaurants have dropped out of tomato chutney due to the high price of vegetables.
Published on: 10 December 2021, 05:23 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now