Updated on: 7 July, 2023 11:24 AM IST
Tomato Price rising in the country

രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഴ പെയ്തതിനെ തുടർന്ന് വ്യാഴാഴ്ച രാജ്യത്തുടനീളം തക്കാളിയുടെ ചില്ലറ വിൽപന വില കിലോയ്ക്ക് 162 രൂപയായി ഉയർന്നു. കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, മെട്രോ സിറ്റികളിൽ ചില്ലറ വിൽപനയിൽ തക്കാളി വില ഏറ്റവും ഉയർന്നത് കൊൽക്കത്തയിലാണ്, കിലോയ്ക്ക് 152 രൂപയും, ഡൽഹിയിൽ കിലോയ്ക്ക് 120 രൂപയും, ചെന്നൈയിൽ 117 രൂപയും, മുംബൈയിൽ 108 രൂപയുമാണ് വില.

വ്യാഴാഴ്‌ച ഒരു കിലോഗ്രാമിന്‌ 95.58 രൂപയായിരുന്നു അഖിലേന്ത്യാ ശരാശരി ചില്ലറ വിൽപന തക്കാളി വില. രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലും തക്കാളി വില ഉയർന്ന നിലയിൽ തന്നെ തുടർന്നു. ഡൽഹിയിലെ ഗുരുഗ്രാമിൽ ചില്ലറ വിൽപനയിൽ തക്കാളി വില കിലോഗ്രാമിന് 140 രൂപയിലും, ബെംഗളൂരുവിൽ 110 രൂപയിലും, വാരണാസിയിൽ 107 രൂപയിലും, ഹൈദരാബാദിൽ 98 രൂപയിലും ഭോപ്പാലിൽ 90 രൂപയിലുമാണ് വ്യാഴാഴ്ച തക്കാളിയുടെ വില.

സാധാരണഗതിയിൽ, വർഷത്തിലെ ജൂലൈ-ഓഗസ്റ്റ് മാസക്കാലയളവിൽ തക്കാളിയുടെ വില കുതിച്ചുയരാറുണ്ട്, കാരണം മൺസൂൺ സമയത്ത് മഴ മൂലം വളരെ പെട്ടെന്ന് നശിക്കുന്ന ചരക്കുകളുടെ വിളവെടുപ്പും ഗതാഗതവും ബാധിക്കാറുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: കനത്ത മഴ: കേരളത്തിൽ 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Pic Courtesy:  Pexels.com

English Summary: Tomato Price hike; One kilo 162 rupees
Published on: 07 July 2023, 11:24 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now