Updated on: 16 April, 2021 8:44 AM IST
ചെമ്പരത്തി

പ്രജനനം

വിരൽ കനമുള്ള കമ്പുകൾ 30 സെ.മീറ്റർ നീളമുള്ള കഷണങ്ങളാക്കി വേരുപിടിപ്പിച്ച് നടുന്നതാണ് ശാസ്ത്രീയമായ പ്രജനന രീതി, 20 x 15 സെ.മീറ്റർ വലിപ്പമുള്ള പോളിത്തീൻ കവറിൽ മൺമിശ്രിതം നിറച്ച് രണ്ടു കമ്പ് നടാം. നന്നായി വേരുപിടിച്ച് വളർച്ച ബോധ്യപ്പെട്ടശേഷം പറിച്ചുനടാം.

ആദ്യംമുളച്ച് വേഗത്തിൽ ശക്തിയായി വളരുന്ന ചെടി മാത്രം കവർ മാറ്റി പറിച്ചുനട്ട് സംരക്ഷിക്കാം. മേൽമണ്ണും സമം ഉണങ്ങിയ കാലിവളവും ചേർത്തതാണ് കവറിൽ നിറയ്ക്കേണ്ട മൺമിശ്രിതം. ഇതുകൂടാതെ ചെറുകഷണങ്ങൾ നേരിട്ട് നട്ടുവളർത്തുന്ന രീതിയും തായ്ച്ചെടികളിൽ നിന്നും "വായവപതി'യിലൂടെ വേരുപിടിപ്പിച്ച് നടുന്ന രീതിയും സാധ്യമാണ്.

നടീൽ

ധാരാളം സൂര്യപ്രകാശം ലഭ്യമാകുന്നിടത്തുവേണം ചെമ്പരത്തി നടാൻ. ജൂലായ് മാസത്തെ വലിയ മഴയ്ക്കുശേഷം നടാം. കുഴിക്ക് 75 സെ.മീ. നീളവും വീതിയും താഴ്ചയും വേണം. അതിൽ 60 സെ.മീ. മേൽമണ്ണും നാലുകിലോ ഉണങ്ങിയ ചാണകപ്പൊടിയും ചേർത്ത് നിറയ്ക്കുക. വെള്ളം കെട്ടാതെ ചുറ്റിലും വരമ്പുപിടിക്കണം.

കുഴിയുടെ നടുവിൽ കവർ നീക്കി ചുവട്ടിലെ മണ്ണിളകാതെ നട്ട് നേരിയതോതിൽ അമർത്തുക. നന, താങ്ങ്, തണൽ ഇവ സാഹചര്യങ്ങൾക്ക് അനുസൃതമായി ചെയ്യുക.

മറ്റു പരിചരണങ്ങൾ

വീട്ടുവളപ്പിലെ ഒരു അംഗമെന്ന നിലയ്ക്ക് മറ്റ് സമീപസസ്യങ്ങൾക്കു നൽകുന്ന വെള്ളത്തിന്റെയും വളത്തിന്റെയും ഒരു അംശം ചെമ്പരത്തിക്കും ലഭിക്കും. പ്രത്യേക വളപ്രയോഗം വേണ്ട. വേനലിലും നനകൂടാതെ വളരും.
ഇലതീനിപ്പുഴുക്കൾ ചില സീസണിൽ ധാരാളമായി കാണുന്നുണ്ട്. പുഴുക്കളെ കൈകൊണ്ട് പെറുക്കി നശിപ്പിക്കുക. 

ഇടതൂർന്ന വളർച്ചയുണ്ടെങ്കിൽ മഴക്കാലത്തിന് മുൻപ് കൊമ്പ് കോതി ക്രമീകരിക്കുക.

English Summary: AIR BUDDING OF HIBISCUS IS BEST TO GET MAXIMUM YIELD
Published on: 16 April 2021, 08:36 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now