Updated on: 4 December, 2020 11:18 PM IST

ടൂറിസം വകുപ്പ് നടപ്പാക്കുന്ന ചാല പൈതൃകത്തെരുവ് നവീകരണത്തിന്റെ ഒന്നാംഘട്ട വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.തിരുവിതാംകൂറിന്റെ സാംസ്‌കാരികചരിത്രത്തിന്റെ ഭാഗമാണ് ചാല കമ്പോളം. വ്യാപാരികളുടെ ആശങ്കകളും അഭിപ്രായവും പരിഗണിച്ചാണ് ചാല നവീകരണം മുന്നോട്ടുപോകുന്നത്. 10 കോടി രൂപയുടെ പദ്ധതി പൂർണമായി യാഥാർഥ്യമാകുമ്പോൾ സംസ്ഥാനത്തിന്റെ അഭിമാനമാകും.ചാല പൈതൃകത്തെരുവ് നവീകരണത്തിന്റെ ഒന്നാംഘട്ടത്തിൽ പച്ചക്കറി ചന്തയുടെ നവീകരണമാണ് പൂർത്തിയാക്കിയിരിക്കുന്നത്. . 208 കടകളാണ് പുതുതായി നിർമിച്ചത്. 25 കടകൾ നവീകരിച്ചു.

പദ്ധതിയുടെ ഭാഗമായി കിഴക്കേക്കോട്ട മുതൽ കിള്ളിപ്പാലം വരെ പൈതൃകത്തെരുവും ആര്യശാല ജംഗ്ഷന് പുതിയ മുഖച്ഛായയും ഈ പദ്ധതി പ്രകാരം സൃഷ്ടിക്കും. ആര്യശാല ജങ്‌ഷന്റെ മുഖം മാറ്റുമെന്നും മന്ത്രി പറഞ്ഞു. മാലിന്യപ്രശ്നം പരിഹരിക്കുന്നതിശുചിത്വമിഷൻ, കോർപറേഷൻ, ട്രിഡ എന്നിവയുടെ സഹായത്തോടെ മാലിന്യ സംസ്കരണം നടപ്പാക്കും. ഇതിനോടാപ്പെം സ്മാർട്‌ സിറ്റി പദ്ധതിയിലുൾപ്പെടുത്തി ചാലയിലെ റോഡുകളും അനുബന്ധ റോഡുകളും സ്മാർട്ടാക്കും.

ചടങ്ങിൽ വി.എസ്. ശിവകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. മേയർ കെ. ശ്രീകുമാർ മുഖ്യാതിഥിയായി. വാർഡ് കൗൺസിലർ എസ്.കെ.പി രമേഷ്, ആർകിടെക്ട് ജി. ശങ്കർ, ടൂറിസം ഡയറക്ടർ പി. ബാലകിരൺ, സംഘാടക സമിതി കൺവീനർ എസ്.എ സുന്ദർ, കെ. ചിദംബരം തുടങ്ങിയവർ സംബന്ധിച്ചു.

English Summary: CHALA HERITAGE CENTRE
Published on: 26 February 2020, 05:13 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now