Updated on: 4 December, 2020 11:18 PM IST

കൗതുക കാഴ്‌ചയായി ഹൈറേഞ്ചിലാകെ കാപ്പിച്ചെടികൾ പൂവിട്ടു. കഴിഞ്ഞ ദിവസങ്ങളിൽ വേനൽമഴ ലഭിച്ചതാണ് കാപ്പിച്ചെടികൾ പൂവിടാൻ കാരണം.സാധാരണ ഏപ്രിൽ മാസത്തിലാണ് കാപ്പി പൂവിടുന്നത്. ഈ വർഷം വേനൽ കടുത്തതോടെ വിളവെടുപ്പ് നേരത്തേയായി.കഴിഞ്ഞ ഒരാഴ്ചക്കിടെ ജില്ലയിൽ പരക്കെ വേനൽമഴ ലഭിച്ചിരുന്നു. വൻകിട തോട്ടങ്ങളിലടക്കം കാപ്പിച്ചെടികൾ പൂത്തിട്ടുണ്ട്. ഒരിക്കൽ മലയോരത്തെ മുഖ്യ വിളകളിലൊന്നായിരുന്നു കാപ്പി. കുരുവില ഇടിഞ്ഞതും,കാലാവസ്ഥാ വ്യതിയാനം മൂലം തുടർച്ചയായി വിളവ് കുറഞ്ഞതും കർഷകരെ നഷ്ടത്തിലാക്കിയിരുന്നു.

കുറെ വർഷങ്ങൾക്കുശേഷം ആദ്യമായാണ് ഹൈറേഞ്ചിലാകെ ഒരുപോലെ മഴ ലഭിക്കുന്നതും നല്ല രീതിയിൽ കാപ്പി പൂവിടുന്നതും. ഹൈറേഞ്ചിലെ കൃഷിയിടങ്ങളിലും എസ്റ്റേറ്റുകളിലും കാപ്പിപ്പൂക്കൾ നിറഞ്ഞു നിൽക്കുന്നത് മനോഹരക്കാഴ്ചയാണ്. ഒരാഴ്ചക്കുള്ളിൽ ഒരു മഴകൂടി ലഭിച്ചാൽ അടുത്ത വർഷം മികച്ച വിളവ് ലഭിക്കും. വേനൽമഴ കുരുമുളക്, ഏലം കൃഷികൾക്കും അനുഗ്രഹമായി. കുംഭമാസത്തിലെ മഴ ചേമ്പ്, ചേന, ഇഞ്ചി, മഞ്ഞൾ തുടങ്ങിയ വിളകൾ കൃഷിചെയ്യാൻ മണ്ണും പാകപ്പെട്ടു.കാലാവസ്ഥ കനിഞ്ഞാൽ ഇത്തവണ മികച്ച വിളവ് ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് കർഷകർ.

English Summary: Coffee plants blooms in high range
Published on: 12 March 2020, 04:25 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now