Updated on: 13 May, 2021 10:36 AM IST
വ്ളാത്താങ്കര ചീര

തിരുവനന്തപുരം: ലോക് ഡൗൺ അനിശ്ചിതാവസ്ഥയിൽ കാർഷിക മേഖല സ്തംഭിക്കാതിരിക്കാൻ കരുതലുമായി കൃഷി വകുപ്പ്. ഭക്ഷ്യ ക്ഷാമം മുന്നിൽ കണ്ട് പരമാവധി ഭക്ഷ്യോത്പാദനം ഉറപ്പാക്കുന്നതിനാണ് കൃഷി വകുപ്പ് ശ്രമിക്കുന്നത് .

സംസ്ഥാനത്തൊട്ടാകെ നല്ല രീതിയിൽ വേനൽ മഴ ലഭിച്ചതും കാലാവസ്ഥ എല്ലാ രീതിയിലും കൃഷിക്ക് അനുയോജ്യമായിരുന്നതിനാലും ഒന്നാം വിള നെൽകൃഷിക്കും ഓണക്കാല പച്ചക്കറിക്കുമുള്ള നിലം ഒരുക്കുന്നതിനും പറ്റിയ സാഹചര്യമാണ്.

വിത്ത് , വളം ഡിപ്പോകൾ പച്ചക്കറി വിപണനവുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന ഹോർട്ടി കോർപ്പ് , വി എഫ് പി സി കെ തുടങ്ങിയ ഏജൻസികൾ എന്നിവയ്ക്ക് കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് പ്രവർത്തിക്കുന്നതിന് ഇതിനകം തന്നെ സർക്കാർ ഉത്തരവ് നൽകിയിട്ടുണ്ട് .

മൽസ്യക്കുളത്തിലെ വിളവെടുപ്പ്

കൂടാതെ ലോക്ഡൗൺ സമയത്ത് വീട്ടിലെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി പലവിധ സഹായങ്ങളും കൃഷിവകുപ്പും അനുബന്ധ സ്ഥാപനങ്ങളും ചെയ്യുന്നുണ്ട്.

വീട്ടിലെപച്ചക്കറി കൃഷിയെക്കുറിച്ച് ഹൃസ്വചിത്രങ്ങൾ കൃഷിവകുപ്പ് ഫാം ഇൻഫർമേഷൻ ബ്യൂറോ തയ്യാറാക്കിയത് ബ്യൂറോയുടെ വെബ്സൈറ്റ് ചാനലിലും യുറ്റ്യുബിലും വെബ്സൈറ്റിലും (www.fibkeral.gov.in)ലഭ്യമാണ്.

വീട്ടിലെ കൃഷി സംബന്ധമായ സംശയങ്ങൾ കാർഷിക സർവകലാശാലയുടെ കരമന സംയോജിത കൃഷി ഗവേഷണ കേന്ദ്രം ഹെൽപ്പ് ഡെസ്‌കും ഒരുക്കിയിട്ടുണ്ട്.

call 9744 44 42 79

കോവിഡ് പശ്ചാത്തലത്തിൽ വീട്ടിലെ കൃഷിയിൽ താല്പര്യം ഏറി വരുന്നത് കണക്കിലെടുത്താണ് തീരുമാനമെന്ന് ഫാം ഇന്ഫർമേഷൻ ബ്യൂറോ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ അറിയിച്ചു.

English Summary: Department of Agriculture is careful not to stagnate the agricultural sector ...
Published on: 13 May 2021, 09:32 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now