Updated on: 4 December, 2020 11:18 PM IST

14,000 ട്രെയിനുകൾ നിശ്ചലമായി യാർഡുകളിൽ ,23 മില്യൺ റെയിൽ യാത്രികർ വീട്ടിൽ ലോക്ക്ഡൗണിലും

ഇന്ത്യൻ റെയിൽവേയുടെ പിറന്നാൾ നിശബ്ദം കടന്നു പോയി.ഇന്നലെ, ഏപ്രിൽ 16 ന് ഇന്ത്യൻ ട്രെയിൻ ഗതാഗതത്തിന് 167 വയസ്സ് തികഞ്ഞു.

കൃത്യം 167 വർഷം മുമ്പ്, 1853-ലെ ഏപ്രിൽ 16ന്, ഉച്ചതിരിഞ്ഞ് 3:35-നായിരുന്നു 21 ആചാര വെടികളുടെ അകമ്പടിയോടു കൂടി ഒരു തീവണ്ടി ഇന്ത്യയിൽ തീവണ്ടി ഗതാഗതത്തിന് തുടക്കം കുറിച്ചത്.

14 ബോഗികളിലായി 400 യാത്രക്കാരെ കൊണ്ട് ബോംബെയിലെ ബോറി-ബന്ദറിൽ നിന്നും താനെ വരെ 34 കിലോമീറ്റർ ദൂരമായിരുന്നു അതിന്റ കന്നിയാത്ര.സാഹിബ്, സുൽത്താൻ,സിന്ധ് എന്നീ മൂന്ന് ലോക്കോമോട്ടീവുകളായിരുന്നു യാത്രക്കാരെയും കൊണ്ട് തീ തുപ്പി മുന്നോട്ടു നീങ്ങിയത്.

ഒന്നരനൂറ്റാണ്ടിനിപ്പുറം, ഇന്ത്യൻ റെയിൽവേയുടെ 167 വയസ് ആഘോഷിക്കുമ്പോൾ 25 ദിവസമായി ഒരൊറ്റ യാത്രാ ട്രെയിൻ പോലും ട്രാക്കിലില്ലാതെ ഭാരതത്തിന്റെ പേരുമാറ്റി അങ്ങോളമിങ്ങോളം തീവണ്ടിപ്പാതകൾ നിശ്ചലമായി കിടക്കുന്നു.

തുടങ്ങിയിടത്തു നിന്നും ഇന്ത്യൻ റെയിൽവേ ഇപ്പോളെത്തിനിൽക്കുന്നത് 14, 000 തീവണ്ടികളും 23 മില്യൺ യാത്രക്കാരുമുള്ള ബൃഹദ്ശൃംഖലയായാണ്.

English Summary: INDIAN RAILWAY 167 VAYASSU AGE TODAY
Published on: 18 April 2020, 01:39 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now