Updated on: 4 December, 2020 11:19 PM IST

കരിമീൻ, കാളഞ്ചി, പൂമീൻ എന്നിവയുടെ വിത്തുല്പാദന കേന്ദ്രം പ്രവർത്തനം തുടങ്ങുന്നു. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ബ്രക്കീഷ് വാട്ടർ അക്വാകൾച്ചറിന്റെ (സിബ) സാങ്കേതിക സഹായത്തോടെ സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ഇടവ ഓടയത്ത് 9 കോടി രൂപ മുതൽ മുടക്കിയാണ് മൾട്ടി സ്പീഷിസ് ഹാച്ചറി ആരംഭിക്കുന്നതെന്ന് അഡ്വ. വി. ജോയി എം.എൽ.എ അറിയിച്ചു.

ഫിഷറീസ് വകുപ്പിന്റെ കീഴിലുളള അഡാക്കും ചെന്നൈ ആസ്ഥാനമായ സിബയും തമ്മിൽ കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ചുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചു. സംസ്ഥാനത്ത് ആവശ്യക്കാർ ഏറെയുള്ളതും വാണിജ്യ മൂല്യമുള്ളതുമായ മീനുകളാണ് കരിമീൻ, കാളാഞ്ചി, പൂമീൻ.

നിലവിൽ അയൽ സംസ്ഥാനങ്ങളിൽ നിന്നുമാണ് മത്സ്യക്കുഞ്ഞുങ്ങൾ അധികവും എത്തുന്നത്. വർഷം മുഴുവൻ പ്രവർത്തിക്കുന്ന തരത്തിലാണ് ഹാച്ചറി വർക്കല ഓടയത്ത് രൂപകല്പന ചെയ്യുന്നത്.

ഗുണനിലവാരമുളള വിത്തുകൾ ആവശ്യാനുസരണം മത്സ്യക്കർഷകർക്ക് ലഭ്യമാകുന്നതോടെ ആഭ്യന്തര മത്സ്യ ഉത്പാദനം ഗണ്യമായി കൂട്ടാനാവും. ഗവേഷണ സ്ഥാപനങ്ങളും സർക്കാർ ഏജൻസികളും കൈകോർക്കുന്നതിലൂടെ സുസ്ഥിര മത്സ്യകൃഷി സംവിധാനം വികസിപ്പിക്കാനാവും.

ഓരുജല മത്സ്യക്കൃഷിയിൽ മുന്നേറാൻ ഇടവ ഓടയത്തെ നിർദ്ദിഷ്ട ഹാച്ചറി സഹായകരമാകുമെന്ന പ്രതീക്ഷയിലാണ് .

English Summary: karimeen seed farm varkala
Published on: 10 November 2020, 07:12 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now