Updated on: 4 December, 2020 11:19 PM IST

സംസ്ഥാനത്ത് ഉത്‌പാദിപ്പിക്കുന്ന കേരള ഫാം ഫ്രഷ് പഴങ്ങൾക്കും പച്ചക്കറികൾക്കും തറവിലയായി. ഉത്പാദനച്ചെലവിനൊപ്പം 20 ശതമാനം തുക കൂട്ടിയാണ് തറവില നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ പൈനാപ്പിളിന് മാത്രം അധികവില പറഞ്ഞിട്ടില്ല. അടുത്ത ദിവസം ചേരുന്ന മന്ത്രിതലയോഗത്തിൽ മാത്രമേ തറവില അന്തിമമായി പ്രഖ്യാപിക്കൂ. നവംബർ ഒന്നുമുതൽ തറവില നിലവിൽ വരും.

മരച്ചീനി മുതൽ ഏത്തപ്പഴവും പൈനാപ്പിളും വെളുത്തുള്ളിയും വരെ 16 ഇനങ്ങൾക്കാണ് തറവില. ഇതിൽ പൈനാപ്പിൾ, മരച്ചീനി എന്നിവയ്ക്കുള്ള തറവില കുറവാണെന്ന് കർഷകർ പറയുന്നു. പൈനാപ്പിളിന്റെ ഉത്‌പാദനച്ചെലവ് 15.79 രൂപയാവുമ്പോൾ തറവില 15 രൂപയാണ്.

സംഭരിക്കാനും സംസ്കരിക്കാനുമുള്ള പ്രയാസം കണക്കിലെടുത്താണ് ഈ രീതിയിൽ വില ക്രമീകരിച്ചത് എന്നാണ് കൃഷി വകുപ്പ് പറയുന്നത്. പക്ഷേ, ഇത് കർഷകർക്ക് ഗുണം ചെയ്യില്ല. മരച്ചീനിക്ക് 12 രൂപയാണ് തറവില. ഇതും അപര്യാപ്തമാണ്. അന്തിമമായി അംഗീകരിക്കാത്തതിനാൽ വില മാറ്റാനും സാധ്യതയുണ്ട്.

ഓരോ വർഷത്തേക്കുമാണ് തറവില. കൃഷി വകുപ്പ് തിരഞ്ഞെടുക്കുന്ന മാർക്കറ്റുകളിൽ, വിളകളുടെ സംഭരണവില തറവിലയേക്കാൾ കുറഞ്ഞാൽ വിലയിലെ വ്യത്യാസം കർഷകർക്ക് അക്കൗണ്ടിൽ നൽകും.

English Summary: lower rate for fruit vegetable kjarsep2220
Published on: 22 September 2020, 12:21 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now