Updated on: 11 September, 2022 10:32 PM IST
പുറ്റുമാനൂർ സ്കൂളിൽ കരനെൽകൃഷിക്ക് തുടക്കമായി

എറണാകുളം: മണ്ണിൽ നിന്ന് നേടേണ്ട അറിവുകളിലേക്ക് വിദ്യാർത്ഥികളെ നയിച്ച് വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിലെ പുറ്റുമാനൂർ ജി.യു.പി. സ്കൂൾ. പുസ്തകങ്ങളിൽ നിന്ന് വായിച്ചറിഞ്ഞ കാർഷിക സംസ്കൃതിയെ നേരിട്ട് മനസ്സിലാക്കാനുള്ള സൗകര്യമാണ് ഇവിടുത്തെ കുട്ടികൾക്കുള്ളത്. ഇതിന്റെ ഭാഗമായി സ്കൂളിൽ ആരംഭിച്ച കരനെൽ കൃഷിയുടെ വിത്തിൽ ചടങ്ങ് പി.വി ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

പാഠ്യപദ്ധതിയുടെ ഭാഗമായി കൃഷിയെ  സംസ്ക്കാരമായി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിൽ നെൽ കൃഷി ആരംഭിച്ചത്. മാതൃ സംഘത്തിന്റെ നേതൃത്വത്തിലാണ്  സ്കൂളിൽ കൃഷി നടത്തുന്നത്. കഴിഞ്ഞ അധ്യയന വർഷം മുതൽ നടപ്പാക്കി വരുന്ന "അമ്മക്കറി" പദ്ധതിയുടെ തുടർച്ചയായാണ് ഇക്കുറി നെൽകൃഷി എന്ന ആശയത്തിലേക്ക് എത്തിയത്. ഉച്ച ഭക്ഷണത്തിനുള്ള പയർ, വെണ്ട, തക്കാളി, പച്ചമുളക്, ചീര തുടങ്ങിയ പച്ചക്കറികൾ  പദ്ധതിയുടെ ഭാഗമായി സ്കൂളിൽ തന്നെയാണ് കൃഷി ചെയ്ത് വരുന്നത്.

വിത്തിടൽ ചടങ്ങിൽ വടവുകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജൂബിൾ ജോർജ്, ബ്ലോക്ക് അംഗങ്ങളായ  ഷാജി ജോർജ്, വിഷ്ണു വിജയൻ, മുൻ അംഗം പി.വി തോമസ്,

ബന്ധപ്പെട്ട വാർത്തകൾ: ആരോഗ്യമുള്ള ഏതു കാലാവസ്ഥയിലും കൃഷി ചെയ്യാൻ കഴിയുന്ന പടവലം പയർ പാവൽ പച്ചമുളക് എന്നിവ കുലപോലെ തഴച്ചു വളരാൻ

മാതൃസംഘം അധ്യക്ഷ സുജ സുരാഗ് , പി.ടി.എ പ്രസിഡൻ്റ് പി.കെ ആനന്ദകുമാർ, പ്രധാന അധ്യാപിക പി. അമ്പിളി, കെ.എസ് മേരി, ജിഷാ സെബാസ്റ്റ്യൻ, പി.ആർ അജിത, അഖിത ശരത് തുടങ്ങിയവർ പങ്കെടുത്തു.

English Summary: Paddy cultivation started in Putumanoor school
Published on: 11 September 2022, 08:41 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now