Updated on: 6 January, 2023 4:56 PM IST
Public participation is a must for water conservation says Prime Minister

ജലസംരക്ഷണത്തിൽ ജനപങ്കാളിത്തത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ഭോപ്പാലിൽ, സംസ്ഥാനങ്ങളിൽ നിന്നുള്ള ജലമന്ത്രിമാരുടെ ആദ്യ ദേശീയ സമ്മേളനത്തെ അഭിസംബോധന ചെയ്‌ത്‌ സംസാരിച്ചു. ജലസംരക്ഷണത്തിലും അനുബന്ധ വിഷയങ്ങളിലും സംസ്ഥാനങ്ങൾ തമ്മിലുള്ള പൊതു പങ്കാളിത്തത്തിനും ഏകോപനത്തിനും ആഹ്വാനം ചെയ്തു. സർക്കാരുകളുടെ ശ്രമങ്ങൾ മാത്രം വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങൾ ഒരു കാമ്പെയ്‌നുമായി ബന്ധപ്പെടുമ്പോൾ, അവർ ജോലിയുടെ ഗൗരവവും മനസ്സിലാക്കുന്നു. ഇതുമൂലം, ഏതൊരു പദ്ധതിയ്ക്കു പ്രചാരണത്തിനും പൊതുജനങ്ങളിൽ ഉടമസ്ഥതാബോധം വരുന്നു, അദ്ദേഹം പറഞ്ഞു.

ജലവുമായി ബന്ധപ്പെട്ട വിഷയം സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽ വരുന്നതാണെന്നും ജലസംരക്ഷണത്തിനായുള്ള സംസ്ഥാനങ്ങളുടെ ശ്രമങ്ങൾ രാജ്യത്തിന്റെ കൂട്ടായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വളരെയധികം സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാരുകളുടെ വിവിധ മന്ത്രാലയങ്ങൾ തമ്മിൽ നിരന്തരമായ ആശയവിനിമയവും സംവാദവും നടക്കുന്ന ഒരു സംവിധാനം പോലെ എല്ലാ സർക്കാരുകളും പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. വകുപ്പുകൾക്ക് പരസ്പരം ബന്ധപ്പെട്ട വിവരങ്ങളുംഅറിവും ഉണ്ടെങ്കിൽ ആസൂത്രണം മികച്ചതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗവൺമെന്റിന്റെ പ്രയത്‌നത്തിൽ നിന്ന് മാത്രം വിജയിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, വിവിധ സർക്കാർ പദ്ധതികളിൽ പൊതു-സാമൂഹിക സംഘടനകളുടെയും പൗരസമൂഹങ്ങളുടെയും പങ്ക് ശ്രദ്ധയിൽപ്പെടുത്തുകയും ജലസംരക്ഷണവുമായി ബന്ധപ്പെട്ട കാമ്പെയ്‌നുകളിൽ പരമാവധി പങ്കാളിത്തം നൽകാനും ആവശ്യപ്പെട്ടു. 'പൊതുജനപങ്കാളിത്തത്തിന്റെ ഏറ്റവും വലിയ നേട്ടം കാമ്പെയ്‌നിനുള്ള ശ്രമങ്ങളെക്കുറിച്ചും ചെലവഴിക്കുന്ന പണത്തെക്കുറിച്ചും പൊതുജന അവബോധമാണ്. ആളുകൾ സ്വച്ഛ് ഭാരത് അഭിയാനിൽ ചേർന്നപ്പോൾ, പൊതുജനങ്ങളിലും ഒരു അവബോധം ഉണർന്നു,' അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ജനങ്ങളുടെ പ്രയത്‌നങ്ങൾക്ക് അംഗീകാരം നൽകിയ മോദി, മാലിന്യം നീക്കം ചെയ്യുന്നതിനുള്ള വിഭവങ്ങൾ ശേഖരിക്കുക, വിവിധ ജലശുദ്ധീകരണ പ്ലാന്റുകൾ നിർമ്മിക്കുക, ശൗചാലയങ്ങൾ നിർമ്മിക്കുക തുടങ്ങി നിരവധി സംരംഭങ്ങൾ സർക്കാർ ഏറ്റെടുത്തു, എന്നാൽ അത് വേണ്ടെന്ന് പൊതുജനങ്ങൾ തീരുമാനിച്ചതോടെ കാമ്പയിൻ വിജയം നേടി, അദ്ദേഹം പറഞ്ഞു. 

പൊതുപങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നത് സർക്കാരിന്റെ ഉത്തരവാദിത്തം കുറയ്ക്കുന്നില്ലെന്നും എല്ലാ ഉത്തരവാദിത്തവും ജനങ്ങളുടെമേൽ വയ്ക്കുന്നതല്ലെന്നും മോദി വിശദീകരിച്ചു. എല്ലാ വീട്ടിലും വെള്ളം നൽകുന്നതിനുള്ള ഒരു സംസ്ഥാനത്തിന്റെ പ്രധാന വികസന മാനദണ്ഡമായി 'ജൽ ജീവൻ മിഷന്റെ' വിജയത്തെ മോദി ഊന്നിപ്പറഞ്ഞു, പല സംസ്ഥാനങ്ങളും നന്നായി ചെയ്തുവെന്നും മറ്റുള്ളവ ശരിയായ ദിശയിലാണ് നീങ്ങുന്നതെന്നും പറഞ്ഞു. ഒരിക്കൽ ഈ സംവിധാനം നിലവിൽ വന്നാൽ ഭാവിയിലും ഇതേ രീതിയിൽ തന്നെ അതിന്റെ പരിപാലനം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. വിവിധ ആവശ്യങ്ങൾക്ക് 'ശുദ്ധീകരിച്ച വെള്ളത്തിന്റെ' ഉപയോഗം വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ സംസ്ഥാനങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്ന് അദ്ദേഹം ആവർത്തിച്ചു. 'നമാമി ഗംഗ മിഷൻ ഒരു മാതൃകയാക്കുന്നതിലൂടെ, മറ്റ് സംസ്ഥാനങ്ങൾക്കും നദികളുടെ സംരക്ഷണത്തിനായി സമാനമായ കാമ്പെയ്‌നുകൾ ആരംഭിക്കാൻ കഴിയും. ജലത്തെ സഹകരണത്തിന്റെയും ഏകോപനത്തിന്റെയും വിഷയമാക്കേണ്ടത് ഓരോ സംസ്ഥാനത്തിന്റെയും ഉത്തരവാദിത്തമാണ്,' അദ്ദേഹം കൂട്ടിച്ചേർത്തു.

ബന്ധപ്പെട്ട വാർത്തകൾ: North East: സംസ്ഥാനങ്ങളിലെ കാർഷിക മേഖല വികസിപ്പിക്കാൻ കേന്ദ്രം പ്രവർത്തിക്കുന്നു, കേന്ദ്ര കൃഷി മന്ത്രി

English Summary: Public participation is a must for water conservation says Prime Minister
Published on: 06 January 2023, 04:40 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now