Updated on: 8 August, 2023 2:16 PM IST
Rain, and less tomato availability are the major cause of Tomato price hike says finance minister

രാജ്യത്ത് കാലാനുസൃതമായ പെയ്‌ത കനത്ത കാലവർഷക്കെടുതിയും, ഉൾപ്പെടെ നിരവധി ഘടകങ്ങൾ മൂലം തക്കാളി വിലയിലെ സമീപകാല കുതിപ്പിന് കാരണമായി, അവശ്യവസ്തുക്കളുടെ വിലക്കയറ്റ സമ്മർദം നേരിടാൻ സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ തിങ്കളാഴ്ച പാർലമെന്റിൽ പറഞ്ഞു. കർണാടകയിലെ കോലാർ ജില്ലയിൽ തക്കാളിയ്ക്ക് വെള്ളീച്ച രോഗം ബാധിച്ചതും, ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിൽ കനത്ത മൺസൂൺ മഴ അനുഭവപ്പെട്ടതുമെല്ലാം തക്കാളിയ്ക്ക് വില കൂടാൻ കാരണമായി. 

ഹിമാചൽ പ്രദേശിലുണ്ടായ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിലുണ്ടായ യാത്ര തടസ്സങ്ങൾ മൂലവും തക്കാളി വിലയിൽ പെട്ടെന്നുള്ള കുതിച്ചുചാട്ടത്തിന് കാരണമായെന്ന് മന്ത്രി ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞു. ഈ വർഷം ഉൽപ്പാദനം കുറഞ്ഞതിനാൽ തുവര പരിപ്പ് പോലുള്ള പയറുവർഗങ്ങളുടെ വില ഉയർന്നതായും മന്ത്രി പറഞ്ഞു. കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ രണ്ട് മാസത്തിനിടെ രാജ്യത്ത് തക്കാളിയുടെ ശരാശരി ചില്ലറ വില 5 മടങ്ങ് ഉയർന്ന് കിലോയ്ക്ക് 136 രൂപയായി. രണ്ട് മാസത്തിനുള്ളിൽ തുവര പരിപ്പിന്റെയും, ഉഴുന്ന് പരിപ്പിന്റെയും ശരാശരി വില 9% വർദ്ധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. അവശ്യവസ്തുക്കളുടെ ആഭ്യന്തര വിതരണം വർദ്ധിപ്പിക്കുന്നതിനും ഉപഭോക്താക്കൾക്കുള്ള തിരിച്ചടി മയപ്പെടുത്തുന്നതിനുമായി സർക്കാർ ആരംഭിച്ച വിവിധ നടപടികൾ സീതാരാമൻ എടുത്തു പറഞ്ഞു. 

ബഫർ സ്റ്റോക്കിൽ നിന്ന് സവാളയും പയറുവർഗങ്ങളും സമയബന്ധിതമായി റിലീസ് ചെയ്യുക, വ്യാപാരികൾക്കും മൊത്തക്കച്ചവടക്കാർക്കും ചില്ലറ വ്യാപാരികൾക്കും സ്റ്റോക്ക് പരിധി ഏർപ്പെടുത്തൽ, പൂഴ്ത്തിവയ്പ്പ് തടയാൻ സ്ഥാപനങ്ങൾ പ്രഖ്യാപിച്ച സ്റ്റോക്കുകളുടെ നിരീക്ഷണം, ഇറക്കുമതി തീരുവ യുക്തിസഹമാക്കൽ, ഇറക്കുമതി ക്വാട്ടയും തിരഞ്ഞെടുത്ത ചരക്കുകളുടെ കയറ്റുമതിയിലെ നിയന്ത്രണങ്ങളും. തുടങ്ങിയ വ്യാപാര നയ ഉപകരണങ്ങളിലെ മാറ്റങ്ങൾ എന്നിവ ഈ ഘട്ടങ്ങളിൽ ഉൾപ്പെടുന്നു. സർക്കാർ ഉത്തരവുകളെത്തുടർന്ന്, നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫോറം ഓഫ് ഇന്ത്യ (NCCF), നാഷണൽ അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (NAFED) എന്നിവയും ഉൽപാദിപ്പിക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് ഉപഭോഗ കേന്ദ്രങ്ങളിലേക്ക് എളുപ്പത്തിൽ വിതരണം ചെയ്യുന്നതിനായി തക്കാളി സംഭരിച്ചിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ വിലക്കയറ്റത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി സർക്കാർ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന നടപ്പിലാക്കുന്നു, ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ 800 ദശലക്ഷം ഗുണഭോക്താക്കൾക്ക് ധാന്യങ്ങൾ സൗജന്യമായി നൽകുമെന്ന് നിർമല സീതാരാമൻ പറഞ്ഞു. കുടിയേറ്റ തൊഴിലാളികളുടെയും മറ്റുള്ളവരുടെയും ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി റേഷൻ കാർഡുകളുടെ രാജ്യവ്യാപകമായി പോർട്ടബിലിറ്റിക്കായി വൺ നേഷൻ വൺ റേഷൻ കാർഡ് പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്നും അവർ പറഞ്ഞു. പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ ഗുണഭോക്താക്കൾക്ക് ഒരു വർഷം 12 വരെ റീഫിൽ ചെയ്യുന്നതിന് 14.2 കിലോ വീതമുള്ള ഓരോ പാചക വാതക സിലിണ്ടറിന് 200 രൂപ സബ്‌സിഡി നൽകുന്നുണ്ട്, എന്ന് അവർ കൂട്ടിച്ചേർത്തു.

ബന്ധപ്പെട്ട വാർത്തകൾ: അരി കയറ്റുമതി നിരോധിച്ചതിന് തുടർന്ന് അടുത്തത് പഞ്ചസാരയായിരിക്കുമെന്ന ആശങ്കയിൽ വ്യാപാരികൾ 

Pic Courtesy: Pexels.com

English Summary: Rain, and less tomato availability are the major cause of Tomato price hike
Published on: 08 August 2023, 01:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now