Updated on: 4 December, 2020 11:18 PM IST

ചന്ദ്രശേഖർ ആസാദ് യൂണിവേഴ്സിറ്റി ഫോർ അഗ്രികൾച്ചർ ആന്റ് ടെക്നോളജി (സിഎസ്എ) യിലെ ശാസ്ത്രജ്ഞർ ഒരുപുതിയ ഇനം തക്കാളി വികസിപ്പിച്ചെടുത്തിരിക്കുകയാണ്. നംധാരി -4266 എന്ന പേര് നൽകിയിരിക്കുന്ന ഈ പുതിയ ഇനത്തിന് ഹെക്ടറിന് 1,400 ക്വിന്റൽ വരെ വിളവ് ലഭിക്കും. സാധാരണ ഇനത്തിൽപ്പെട്ട തക്കാളി ഹെക്ടറിന് 400 മുതൽ 600 ക്വിന്റൽ വരെ ഉൽപാദിപ്പിക്കുന്നുള്ളൂ. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, ഹോർട്ടികൾച്ചറൽ മേഖലയിലെ ഈ ഗവേഷണം കാർഷിക മേഖലയിൽ ഒരു പുതിയ വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ്.

തക്കാളിയുടെ കളനിയന്ത്രണം, വിതയ്ക്കൽ, ജലസേചനം, കിളയ്ക്കൽ വളർത്തൽ എന്നിവയ്ക്ക് ഹെക്ടറിന് അമ്പതിനായിരം രൂപയോളം ചെലവാകുമെന്ന് സി‌എസ്‌എ സർവകലാശാല ജോയിന്റ് ഡയറക്ടർ ഡി പി സിംഗ് പറഞ്ഞു. എന്നാൽ ഈ തക്കാളി യുടെ കൃഷിക്ക് ചെലവ് കുറവാണ് . ഇത് കർഷകർക്ക് ഏറെ ഗുണം ചെയ്യും.പോളി ഹൌസുകളിലും കൃഷി ചെയ്യാം എന്നതാണ് നംധാരി -4266 ഇനംത്തിൻ്റെ പ്രത്യേകത ഇവയെ രോഗങ്ങളും, കീടങ്ങൾക്കും ബാധിക്കില്ല ,45 ദിവസത്തിനുള്ളിൽ തക്കാളി പാകമാകും. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാണ് തൈ നടുന്നത്. ഡിസംബർ മുതൽ ഫെബ്രുവരി മാസത്തിനുള്ളിൽ വിളവെടുക്കാം.ഇതിന്റെ വിത്ത്‌ സർവകലാശാലയിൽ നിന്ന് കർഷകർക്ക് ലഭിക്കും. .അടുത്ത മാസം മുതൽ മറ്റ് സർവകലാശാലകളിലെയും കോളേജുകളിലെയും വിദ്യാർത്ഥികൾക്ക് ഇവ കൃഷിചെയ്യുന്നതിന് പരിശീലനം നൽകും. കൂടാതെ, സംരംഭകത്വത്തിൽ താൽപ്പര്യമുള്ള യുവാക്കൾക്കും പരിശീലനം നൽകും.

English Summary: Scientists developed new variety tomato
Published on: 28 November 2019, 01:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now