Updated on: 4 December, 2020 11:18 PM IST

കേരളത്തിൽ കഴിഞ്ഞ  വർഷമുണ്ടായ പ്രളയത്തിൽ നശിച്ച ഏലത്തോട്ടങ്ങളുെടെ പുനരുദ്ധാരണത്തിന് സ്പൈസസ് ബോർഡ് വിപുലമായ പദ്ധതി പ്രഖ്യാപിച്ചു .പ്രളയത്തിനിടെ ഉണ്ടായ മഴയിലും ,കാറ്റിലും, മണ്ണിടിച്ചിലും വിളനാശത്തിനു പുറമെ അഴുകൽരോഗം കൂടി വ്യാപിച്ചതോടെ ഏലത്തോട്ടങ്ങൾ തകർച്ചയിലായിരുന്നു.ഈ സാഹചര്യത്തിൽ ആവർത്തനക്കൃഷിയിലൂടെ ഏലത്തോട്ടങ്ങൾക്ക് പുതുജീവൻ പകരാനാണ് ബോർഡ് ഉദ്ദേശിക്കുന്നത്..കേരളത്തിൽ ഇടുക്കി, വയനാട്, പാലക്കാട്, കോട്ടയം ജില്ലകളിലായി ആകെ 6000 ഹെക്ടറിലാവും ഇത്.കർണാടകത്തിലെ കുടക്, ശിവമൊഗ, ചിക്ക മഗളൂരു, ഹാസൻ ജില്ലകളിലെ 2000 ഹെക്ടർ ആവർത്തനക്കൃഷിക്കും ഇതനുസരിച്ച് സഹായം കിട്ടും. ആകെ 156 കോടി രൂപയാണ് ആവർത്തനക്കൃഷിക്കായി നീക്കിവച്ചിരിക്കുന്നത്....

നടീൽവസ്തുക്കളുെട വിതരണത്തിനായി 192.5 കോടി രൂപയുടെ പ്രത്യേക പദ്ധതിയുമുണ്ട്....ആകെ 82.5 ലക്ഷം ഏലത്തൈകളാണ് ആവർത്തനക്കൃഷിക്കും ഇടതീർക്കലിനുമായി കൃഷിക്കാർക്കുനൽകുന്നത്. കൃഷിക്കാർക്കുനൽകുന്നത്. വിശദമായ സർവേയുടെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുക. കേരളത്തിൽ 42 ശതമാനം ഉൽപാദനനഷ്ടവും 45 ശതമാനം വിളനാശവുമുണ്ടായതായാണ് സർവേയിലെ കണ്ടെത്തൽ.

English Summary: Spices board financial assistance
Published on: 15 June 2019, 02:16 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now