Updated on: 4 December, 2020 11:19 PM IST

ഇന്ത്യയിൽ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതിയിൽ 15 ശതമാനം വർധനവുണ്ടായി. കയറ്റുമതിയിലെ മിന്നുംതാരം വറ്റൽമുളക് ആണ്. കയറ്റുമതി വരുമാനത്തിൽ ഏറെ മുൻപന്തിയിലാണ് വറ്റൽമുളകിന്റെ സ്ഥാനം. ഇക്കഴിഞ്ഞ ഏപ്രിൽ-ഓഗസ്റ്റ് മാസങ്ങളിൽ വറ്റൽമുളകിൽ നിന്ന് രണ്ടായിരത്തിലധികം കോടി രൂപയുടെ വരുമാനമാണ് നേടിയത്. വറ്റൽമുളക് കഴിഞ്ഞാൽ കയറ്റുമതിയിൽ രണ്ടാം സ്ഥാനം ജീരകത്തിന് ആണ്. ജീരകത്തിൻറെ കയറ്റുമതി അളവിൽ 30 ശതമാനം വർധനവുണ്ടായി മാത്രവുമല്ല 19 ശതമാനം വാർഷിക വർധനവുണ്ടായി. ഈ കോവിഡ് കാലത്ത് മിക്ക വീടുകളിലും മഞ്ഞളിന്റെയും ചുക്കിന്റെയും ഉപയോഗം കൂടുതലായതിനാൽ ഈ രണ്ടു സുഗന്ധവ്യഞ്ജനങ്ങളുടെയും കയറ്റുമതി ഏപ്രിൽ ഓഗസ്റ്റ് മാസങ്ങളിൽ107 ശതമാനമാണ് ഉയർന്നത്.

ഇതുപോലെ അളവിലും മൂല്യത്തിലും നല്ല രീതിയിലുള്ള വർദ്ധനവ് ഉണ്ടായ സുഗന്ധവ്യഞ്ജനമാണ് ഏലം. 1300 ഏലമാണ് കയറ്റുമതി ചെയ്യപ്പെട്ടത്. ജാതിക്ക,വാളൻപുളി,കുങ്കുമപ്പൂവ്, സുഗന്ധവ്യജ്ഞന സത്തുകൾ തുടങ്ങിയവയുടെ കയറ്റുമതിയിലും വലിയ തോതിലുള്ള മാറ്റം സംഭവിച്ചു. കഴിഞ്ഞവർഷം 4.94 ടൺ സുഗന്ധവ്യഞ്ജനമാണ് ഉല്പാദിപ്പിച്ചത് എങ്കിൽ ഇക്കഴിഞ്ഞ കാലയളവിൽ അതായത് ഏപ്രിൽ മുതലുള്ള അഞ്ചു മാസക്കാലയളവിൽ രാജ്യം കയറ്റുമതി ചെയ്തത് 5.70 ലക്ഷം ടൺ സുഗന്ധവ്യഞ്ജനങ്ങൾ ആണ്. കേന്ദ്ര പൊതുമേഖല വ്യവസായ സ്ഥാപനമായ ഫാക്ടനും മുൻവർഷത്തേക്കാൾ അറ്റാദായം കൂടുതലാണ്. മാത്രവുമല്ല മുൻകാലങ്ങളെ ക്കാൾ ഉയർന്ന ഉൽപാദന നിരക്കാണ് കമ്പനി കൈവരിച്ചത്.

തെച്ചി പൂക്കൾ ഔഷധ ഗുണങ്ങളുടെ കലവറയാണ്
ജൈവ മുക്തമായ പഴങ്ങളും പച്ചക്കറികളും 'കേരള ഫാം ഫ്രഷ്' എന്ന ബ്രാൻഡിൽ ഉപഭോക്താക്കളുടെ കൈകളിലേക്ക്..
അലങ്കാരച്ചെടികളിലും ഔഷധസസ്യങ്ങളിലും മിന്നും താരം

English Summary: Spices Exporting
Published on: 07 November 2020, 07:12 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now