Updated on: 2 March, 2023 3:22 PM IST
Sree Anna or Millets is today's need says Union Agriculture Minister

പോഷകങ്ങളാൽ സമ്പന്നമായ ശ്രീ അന്ന (Millets) ഇന്നത്തെ ആവശ്യമാണെന്ന് കേന്ദ്ര കൃഷി, കർഷക ക്ഷേമ മന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു. 'ഇപ്പോഴത്തെ പരിതസ്ഥിതിയിൽ, വീട്ടിലും പുറത്തും, നമുക്ക് ഭക്ഷണം ലഭ്യമാണ്. എന്നിരുന്നാലും ആവശ്യാനുസരണം പോഷകങ്ങൾ അതിൽ കുറവാണ്. ഭക്ഷണത്തിൽ മതിയായ അളവിൽ പോഷകങ്ങൾ ഉണ്ടായിരിക്കണം, അതിനു പുറമെ നമ്മുടെ ഭക്ഷണ പ്ലേറ്റുകളിൽ ശ്രീഅന്ന ഉണ്ടായിരിക്കണമെന്ന്' കേന്ദ്ര കൃഷി മന്ത്രി പറഞ്ഞു. ജബൽപൂരിലെ ജവഹർലാൽ നെഹ്‌റു കാർഷിക സർവകലാശാലയുടെ ഭാഗമായി സംഘടിപ്പിച്ച ദ്വിദിന ദേശീയ മില്ലറ്റ് കോൺഫറൻസിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ലോകത്ത് പ്രത്യേക കാർഷികോൽപന്നമായി മില്ലറ്റ് ഉത്പാദിപ്പിക്കുന്നുണ്ടെന്ന് തോമർ പറഞ്ഞു. കാലക്രമേണ, ഭക്ഷണ പ്ലേറ്റിലെ തിനയുടെ പങ്ക് കുറയുകയും, തിനയ്ക്ക് അതിന്റെ മത്സരശേഷി നഷ്ടപ്പെടുകയും ചെയ്തു. തിനയെ വീണ്ടും പ്രോത്സാഹിപ്പിക്കാനും ഉപയോഗം വർധിപ്പിക്കാനുമുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ നേതൃത്വത്തിൽ, ലോകം മുഴുവൻ 2023 വർഷം അന്താരാഷ്ട്ര മില്ലറ്റ് വർഷമായി ആഘോഷിക്കുകയാണ്. മാർച്ച് 18 ന് ന്യൂഡൽഹിയിൽ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത് ഔപചാരികമായി ഉദ്ഘാടനം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം G20 യോഗങ്ങൾ വഴി തിനകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.  G20യുടെ എല്ലാ പരിപാടികളിലും, ഭക്ഷണത്തിൽ മില്ലറ്റുകൾക്കാണ് മുൻഗണന നൽകുന്നത്. അതിനാൽ  ആളുകൾ അവരുടെ രാജ്യത്തേക്ക് മടങ്ങുമ്പോൾ, അവർ ഇവിടെ നിന്ന് നല്ല രുചിയുള്ള ഭക്ഷണം കഴിക്കുകയും, ഇന്ത്യയുടെ ശ്രീ അന്നയുടെ ഗുണങ്ങൾക്ക് ലോകത്ത് പുതിയ അംഗീകാരം ലഭിക്കുകയും ചെയ്യും. 'നമ്മുടെ കർഷകർക്കും രാജ്യത്തിനും ഇതിന്റെ ഗുണം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മില്ലറ്റ് കൃഷി മഴയെ ആശ്രയിച്ചാണെന്നും, കുറഞ്ഞ ചെലവിൽ കൃഷി ചെയ്യാമെന്നും കുറഞ്ഞ ജലം ഉപയോഗിക്കാമെന്നും' തോമർ പറഞ്ഞു.

പാവപ്പെട്ട കർഷകർക്ക് തരിശുഭൂമിയിൽ ഇത് ഉത്പാദിപ്പിക്കാം. തിനയുടെ ഉപയോഗം കൂടുന്നതിനനുസരിച്ച് ഭക്ഷണത്തിൽ കൂടുതൽ പോഷകങ്ങൾ ലഭ്യമാകും, ഇത് ആളുകൾക്ക് ആരോഗ്യപരമായി ഗുണം ചെയ്യും. ലോകത്ത് മില്ലറ്റുകളുടെ ഉപയോഗം വർദ്ധിക്കുകയാണെങ്കിൽ, സംസ്കരണവും വർദ്ധിക്കും, അതോടൊപ്പം കയറ്റുമതിയും വർദ്ധിക്കും, ഇത് ചെറുകിട കർഷകർക്ക് ഗുണം ചെയ്യും, അത് ഒടുവിൽ അവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ സഹായിക്കും. അതിനാൽ തന്നെ ഈ കാഴ്ചപ്പാടിൽ അന്താരാഷ്ട്ര മില്ലറ്റ് വർഷം വളരെ പ്രധാനമാണ്, എന്ന് മന്ത്രി കൂട്ടിച്ചേർത്തു.

ബന്ധപ്പെട്ട വാർത്തകൾ: PMBJP: ജനൗഷധിയുടെ വിൽപ്പന 1,094 കോടി കവിഞ്ഞു

English Summary: Sree Anna or Millets is today's need says Union Agriculture Minister
Published on: 02 March 2023, 02:42 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now