Updated on: 4 December, 2020 11:19 PM IST

ആലപ്പുഴ : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തണ്ണിർമുക്കം ഗ്രാമ പഞ്ചായത്ത് നടപ്പാക്കുന്ന തരിശു രഹിത തണ്ണീർമുക്കം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം അഡ്വ.എ.എം.ആരിഫ് എം.പി.നിർവ്വഹിച്ചു.

ആദ്യഘട്ട കൃഷിയിൽ പങ്കാളികളാകുന്നത് മതിലകം സേക്രട്ട് ഹാർട്സിലെ കന്യാസ്ത്രീകളുടെ കൂട്ടായ്മായാണ്. രണ്ടേക്കർ തരിശുപുരയിടത്തിലാണ് കൃഷി ഇറക്കുന്നത്. വെണ്ട, പയർ, വഴുതന,  പടവലം, പീച്ചിൽ , പച്ചമുളക്, കോവൽ തുടങ്ങിയ ഇനങ്ങളാണ് കൃഷി ചെയ്യുന്നത്.  അടുത്ത ഘട്ടത്തിൽ ഒരു ഏക്കറിൽ കിഴങ്ങ് വർഗങ്ങളുടെ കൃഷിയും ആരംഭിക്കും.

കൃഷിക്ക് കർഷക അവാർഡ് ജേതാവ് സുജിത്താണ് . മേൽനോട്ടം വഹിക്കുന്നത്.Farmers Award winner Sujith will Supervise the event

ഇതിനകം ഇരുപത്തിയഞ്ചോളം തരിശു കൃഷി ഇടങ്ങൾ പഞ്ചായത്തിൽ സജ്ജമായി കഴിഞ്ഞു.  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്.ജ്യോതിസ് അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ പി.സമീറ,  മദർ ജനറൽ സിസ്റ്റർ സെലസ്റ്റിൻ ഫ്രാൻസിസ്, സിസ്റ്റർ ലിമാ ഫ്രാൻസിസ്, കർഷക അവാർഡ് ജേതാവ് സുജിത്ത് എന്നിവർ പങ്കെടുത്തു.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കുടിയേറ്റ തൊഴിലാളികൾക്ക് ആശ്വാസമായി പി.എം ഗരീബ് കല്യാണ്‍ റോജ്ഗാര്‍ അഭിയാന്‍ പദ്ധതി

English Summary: The fallow-free Tannermukam project has started
Published on: 19 June 2020, 02:40 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now