Updated on: 3 June, 2023 1:56 PM IST
കോഴികളെ പാമ്പ് വിഴുങ്ങി; നഷ്ടപരിഹാരം വേണമെന്ന് കർഷകൻ

കാസർകോട്: പാമ്പ് വിഴുങ്ങിയ കോഴികൾക്ക് നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് കർഷകൻ അദാലത്തിലെത്തി. പാമ്പ് സർക്കാരിന്റേതാണെങ്കിൽ കോഴികൾ തന്റേതാണെന്നാണ് കാസർകോട് സ്വദേശിയായ കെ.വി ജോർജ് പറഞ്ഞത്. വെള്ളരിക്കുണ്ട് താലൂക്ക് തല അദാലത്തിലാണ് അദ്ദേഹം ആവശ്യം അറിയിച്ചത്.

കൂടുതൽ വാർത്തകൾ: റേഷൻ കാർഡുകൾക്ക് പ്രത്യേക ബിൽ; കടകൾ ഇന്നുമുതൽ പ്രവർത്തിക്കും

അദാലത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിലും കളക്ടറും മറ്റ് ഉദ്യോഗസ്ഥരും കുറച്ച് ആശങ്കപ്പെട്ടെങ്കിലും പരിശോധിച്ച് നടപടികൾ സ്വീകരിക്കാമെന്ന് ജോർജിന് ഉറപ്പ് നൽകി. 2022 ജൂണിലാണ് സംഭവം നടന്നത്. രാവിലെ എണീറ്റ് കോഴി കൂട് തുറന്ന ജോർജ് കാണുന്നത് തന്റെ കോഴികളെയെല്ലാം വിഴുങ്ങിയിട്ട് കൂട്ടിൽ വിശ്രമിക്കുന്ന പെരുമ്പാമ്പിനെയാണ്. 

ഉടൻതന്നെ വനപാലകരെ വിവരം അറിയിച്ചു. പാമ്പിനെ പിടികൂടി കാട്ടിൽ വിട്ടതോടെ അവരുടെ ജോലിയും കഴിഞ്ഞു. പ്രതിസന്ധിയിലായ ജോർജ് കോഴികൾക്ക് നഷ്ടപരിഹാരം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് വനം വകുപ്പിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനെ തുടർന്നാണ് അദാലത്തിൽ പരാതി നകാൻ തീരുമാനിച്ചത്. കഴിഞ്ഞ 1 വർഷമായി നഷ്ടപരിഹാരം കിട്ടാൻ ഓഫീസുകൾ കയറിയിറങ്ങുകയായിരുന്നു അദ്ദേഹം. ഏതായാലും മന്ത്രിയുടെ വാക്കുകളിൽ പ്രതീക്ഷ അർപ്പിച്ച് ജോർജിന് മടങ്ങേണ്ടി വന്നു.

English Summary: The farmer wants compensation for the chickens that were swallowed by the snake in kerala
Published on: 03 June 2023, 01:47 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now