Updated on: 17 November, 2023 2:16 PM IST
സർക്കാരിന് നെല്ല് വിൽക്കുന്ന കർഷകരെ വായ്പക്കാരാക്കി മാറ്റരുത്: ഹൈക്കോടതി

സർക്കാരിന് നെല്ല് വിൽക്കുന്ന കർഷകരെ വായ്പക്കാരാക്കി മാറ്റരുതെന്ന് ഹൈക്കോടതി. കർഷകരെ ബാങ്കുകൾ വായ്പക്കാരായി കാണരുതെന്നും നെല്ലിന്റെ പണം നൽകുന്നത് സിബിൽ സ്കോറിനെ ബാധിക്കില്ലെന്ന് ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. നെല്ല് സംഭരിച്ച വകയിൽ സർക്കാരിൽ നിന്നും തുക ലഭിക്കാനായി ഒരുകൂട്ടം കർഷകർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.

കൂടുതൽ വാർത്തകൾ: ഭാവി സുരക്ഷിതം; നാഷണൽ പെൻഷൻ സ്കീമിൽ പ്രവാസികൾക്കും ചേരാം

കർഷകരല്ല, മറിച്ച് തങ്ങളാണ് വായപയെടുക്കുന്നത് സപ്ലൈകോ അറിയിച്ചു. ആരാണ് വായ്പക്കാരൻ എന്നതിൽ വ്യക്തത വരുത്തണമെന്നും ഇക്കാര്യം ബാങ്കുകളുടെ കൺസോർഷ്യത്തോടെ അറിയാക്കത്തതെന്തെന്നും കോടതി ചോദിച്ചു. കൊല്ലങ്കോട് സ്വദേശി ശിവാനന്ദൻ, ചിറ്റൂർ സ്വദേശി സികെ രമേഷ്, നെന്മേനി പാടശേഖര നെല്ലുത്പാദക സമിതി, ഹരിപ്പാട് നങ്ങ്യാർകുളങ്ങര സ്വദേശി പാപ്പച്ചൻ തുടങ്ങിയവരാണ് ഹർജി നൽകിയത്.

English Summary: The Kerala High Court says the farmers who sell paddy to the government should not be turned into borrowers
Published on: 17 November 2023, 02:13 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now