Updated on: 23 March, 2021 9:02 PM IST
റബ്ബറിന്റെ താങ്ങുവില ഏപ്രിൽ ഒന്ന് മുതൽ 170 രൂപയായി വർധിപ്പിച്ചിട്ടുണ്ട്.

റബ്ബറിന്റെ വില്പന നിരക്ക് 170 രൂപ കടന്ന് കുതിക്കുന്നു. കോട്ടയം വിപണിയിൽ കിലോയ്ക്ക് 171 രൂപ വിലയുണ്ട്.അടുത്തകാലത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.

പ്രധാന റബ്ബർ ഉത്പാദക രാജ്യങ്ങളിൽ സീസൺ കഴിയുന്ന സാഹചര്യം അന്താരാഷ്ട്ര വിപണിയിൽ ക്ഷാമത്തിന് വഴിയൊരുക്കി.

രാജ്യത്തേക്കുള്ള റബ്ബർ ഇറക്കുമതി കുറഞ്ഞതും ആഭ്യന്തര വിപണിയിൽ ആവശ്യക്കാർ കൂടിയതും നിരക്ക് വർധനയ്ക്ക് കാരണമായി.

ലോക്ഡൗണിനു ശേഷം വ്യവസായ മേഖലയിലുണ്ടായ ഉണർവ്വും വില ഉയരാൻ ഇടയാക്കിയിട്ടു ണ്ട്.

കഴിഞ്ഞ ഒരു മാസമായി റബ്ബറിന്റെ നിരക്ക് കിലോയ്ക്ക് 165-167 നിരക്കിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു. റബ്ബറിന്റെ താങ്ങുവില ഏപ്രിൽ ഒന്ന് മുതൽ സംസ്ഥാന സർക്കാർ 170 രൂപയായി വർധിപ്പിച്ചിട്ടുണ്ട്.

English Summary: The price of rubber is above 170.
Published on: 23 March 2021, 08:44 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now