Updated on: 26 April, 2021 2:12 PM IST
കാർഗോ വിമാനങ്ങളിൽ 60 -75 ടൺ വരെ ചരക്ക് കയറ്റാനാകും.

കോഴിക്കോട് : കോവിഡ് രണ്ടാം ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതോടെ തിരിച്ചടിയിലായി പച്ചക്കറി കയറ്റുമതി.വിഷു വിപണിയിൽ സജീവമായി നിന്ന ശേഷമാണ് പെട്ടന്ന് തിരിച്ചടി വന്നിരിക്കുന്നത്.

അതിനാൽ തോട്ടങ്ങളിൽ വിലകൊടുത്ത് ഉറപ്പിച്ച ഉത്പന്നങ്ങൾ എന്ത് ചെയ്യും എന്നറിയാതെ നിൽക്കുകയാണ് വ്യാപരികളും. കൊച്ചി, തിരുവനന്ത്പുരം, കോഴിക്കോട് , കണ്ണൂർ വിമാനത്താവളങ്ങളിലായി പ്രതിദിനം ശരാശരി 150 ടണ്ണോളം പഴങ്ങളും പച്ചക്കറികളുമാണ് കയറ്റുമതി ചെയ്തിരുന്നത്.

2020 ൽ കൊച്ചിവിമാനത്താവളം വഴിയുള്ള ഈയിനം ചരക്ക് കയറ്റുമതി മുൻവർഷത്തെ 116 ടണ്ണിൽ നിന്ന് 66.3 ടണ്ണിലേക്ക് കുറഞ്ഞിരുന്നു.

2021 ൽ ഇതിനകം തന്നെ കയറ്റുമതി 83.7 ടണ്ണിലേക്ക് കരകയറി. ഇതിനിടെയാണ് വീണ്ടും പ്രതിസന്ധി സൃഷ്ടിച്ച് വിവിധ രാജ്യങ്ങളുടെ വിമാന വിലക്ക് എത്തിയത് .യു എ ഇ , സൗദി അറേബ്യ, ഒമാൻ , ബഹ്‌റൈൻ , കുവൈറ്റ് എന്നിവയാണ് കേരളത്തിൽ നിന്നുള്ള പഴം പച്ചക്കറികളുടെ പരമ്പരാഗത വിപണി.

ഇന്ത്യയിലേക്ക് ചരക്ക് വരുന്നതും കുറഞ്ഞതിനാൽ കാർഗോ വിമാനങ്ങളുടെ കുറവും കയറ്റുമതിക്കാരെ വലയ്ക്കുന്നുണ്ട്. കാർഗോ വിമാനങ്ങളിൽ 60 -75 ടൺ വരെ ചരക്ക് കയറ്റാനാകും.

യാത്ര വിമങ്ങളുടെ ചരക്ക് നീക്ക ശേഷി 30 -35 ടണ്ണാണ്. പ്രത്യേക യാത്ര വിമാനങ്ങൾ ഈ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നുണ്ട്. എന്നാൽ ഇവ ചരക്ക് നീക്കാൻ ഇപ്പോൾ മൂന്നിരട്ടി ഫീസാണ് ഈടാക്കുന്നത്

English Summary: Vegetable exports stopped.
Published on: 26 April 2021, 01:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now