Updated on: 16 July, 2021 8:19 PM IST
പശു

സി.വി.ഷിബു.

ആരോഗ്യമേഖലയിലേതുപോലെ മൃഗസംരക്ഷണ മേഖലയിലും വെറ്ററിനറി ഡോക്ടർമാരെ സഹായിക്കാൻ നഴ്സിംഗ് തസ്തികക്ക് സമാനമായ രീതിയിൽ നഴ്സിംഗ് തസ്തിക വേണമെന്നും ഇവർക്ക് പരിശീലനം നൽകാൻ വെറ്റിറിനറി നഴ്സിംഗ് കോളേജ് ആരംഭിക്കുമെന്നും ക്ഷീര വികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി.

കേരള ആനിമൽ ആൻ്റ് വെറ്ററിനറി സർവ്വകലാശാലയിൽ നടന്ന ഉന്നതതല യോഗത്തിന് ശേഷമാണ് മന്ത്രി മാധ്യമങ്ങളെ ഇക്കാര്യമറിയിച്ചത്. ഉടൻ തന്നെ ഇതിനുള്ള നടപടി തുടങ്ങുമെന്നും ആലോചന നടന്നു കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ 152 ബ്ലോക്കുകളിലും വെറ്റിറിനറി ഡോക്ടർമാരുടെ രാത്രി കാല സേവനം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും മൃഗസംരക്ഷണ മേഖലയിൽ പുതിയ വാക്സിൻ ഉല്പാദിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. വെറ്ററിനറി സർവ്വകലാശാലയുടെ പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കാൻ തീരുമാനമായതായും അവർ അറിയിച്ചു. വയനാട് ജില്ലയിലെ വിവിധ പരിപാടികളിലും മന്ത്രി ജെ.ചിഞ്ചുറാണി പങ്കെടുത്തു.

സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. എം.ആർ. ശശീന്ദ്രനാഥ്, രജിസ്ട്രാർ ഡോ:സുധീർ ബാബു, കൽപ്പറ്റ എം.എൽ.എ ടി . സിദ്ദീഖ് തുടങ്ങിയവരും മറ്റ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

English Summary: Vetinary nursing college to start in kerala
Published on: 16 July 2021, 08:19 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now