Updated on: 15 February, 2021 6:00 PM IST
നഗര ഗതാഗത സംവിധാനത്തിൽ ജലഗതാഗതം സുഗമമാക്കൽ വളരെ പ്രധാനമാണ്.

കൊച്ചി: സുസ്ഥിരമായ ഗതാഗതം എന്ന കാഴ്ചപ്പാടിൻ്റെ സാക്ഷാത്കാരമായി വാട്ടർ മെട്രോ മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

സമാനതകളില്ലാത്ത വികസനപ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടന്നു വരുന്നത്. അതിൽ ഏറ്റവും പ്രധാനം നഗര ഗതാഗതത്തിൻ്റെ പുത്തൻ അടയാളമായി മാറിയ കൊച്ചിമെട്രോയാണ്.

കൊച്ചി വാട്ടർ മെട്രോയുടെ ആദ്യ റൂട്ടിൻ്റെയും ടെർമിനലുകളുടെയും ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നഗര ഗതാഗത സംവിധാനത്തിൽ ജലഗതാഗതം സുഗമമാക്കൽ വളരെ പ്രധാനമാണ്. വാട്ടർ മെട്രോയ്ക്ക് കാര്യക്ഷമമായ ഹരിത ഗതാഗത സംവിധാനമാണ് ക്രമീകരിച്ചിരിക്കുന്നത്.

യാത്രയ്ക്ക് എയർകണ്ടീഷൻ ബോട്ടുകളാണ് ഉപയോഗിക്കുന്നത്. ഫ്ലോട്ടിങ് ജെറ്റുകളാണ് അവ തരിപ്പിക്കുന്നത്.കൊച്ചി മെട്രോയിൽ ആകെ 78 ബോട്ടുകളും 38 ടെർമിനലുകളുമാണുള്ളത്. ആദ്യ ഘട്ടത്തിൽ 16 ടെർമിനലുകളാണ് നിർമിക്കുക. വൈറ്റിലയിലെയും കാക്കനാട്ടെയും ടെർമിനലുകളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.

ഇതിലൂടെ രാജ്യത്ത് ആദ്യമായി ഭിന്നശേഷി സൗഹൃദമായ ഗതാഗത സംവിധാനമായി വാട്ടർ മെട്രോ മാറുകയാണ്. പൂർണ്ണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്നതിനാൽ ഫോസിൽ ഇന്ധനങ്ങൾ വഴി ഉണ്ടാകുന്ന പാരിസ്ഥിതിക നാശവും പരിഹരിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയുടെ സമീപത്തെ 10 ദ്വീപുകളെയാണ് പദ്ധതിയുമായി ബന്ധിപ്പിക്കുന്നത്. ദ്വീപുകളെ നഗര ഹൃദയവുമായി ബന്ധിപ്പിക്കുന്നതിലൂടെ വിനോദ സഞ്ചാര മേഖലയിൽ വലിയ കുതിച്ച് ചാട്ടമാണ് ഉണ്ടാകുന്നത്. ഇതിലൂടെ ദ്വീപ് നിവാസികളുടെ ജീവിത തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.  

English Summary: Water metro; The Chief Minister inaugurated the Vyttila-Kakkanad route.
Published on: 15 February 2021, 03:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now