Updated on: 4 December, 2020 11:19 PM IST
കാട്ടുപന്നി

കുഞ്ഞുതണ്ണിക്ക് സമീപം പൊട്ടൻ കാറ്റിൽ ഏലത്തോട്ടത്തിൽ പണികൾ ചെയ്യുകയായിരുന്ന രണ്ടു സ്ത്രീകൾ ഉൾപ്പെടെ മൂന്നു പേർക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു. പൊട്ടൻകാട് മുതിരക്കലായിൽ സാബു (48 )ടീ കമ്പനി സ്വദേശികളായ ദീപ(40 ), ചിത്ര(21 )എന്നിവർക്കാണ് പരിക്കേറ്റത്. മൂവരെയും അടിമാലി താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇന്ന് രാവിലെ ഒൻപതു മണിക്കാണ് സംഭവം. പൊട്ടൻകാട്ടിൽ ഏലത്തോട്ടം പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്ന പറമ്പിൽ പണികൾ ചെയ്യുകയായിരുന്ന ദീപയെയും ചിത്രയേയുമാണ് ആദ്യം കാട്ടുപന്നി ആക്രമിച്ചത്. സ്ത്രീകൾ ബഹളം വച്ചതു കേട്ട് ഓടിയെത്തിയ സാബുവിനെയും കാട്ടുപന്നി ആക്രമിച്ചു. പിന്നീട് അത് കാട്ടിലേക്ക് ഓടി മറഞ്ഞു.  The incident took place at 9 am today. The wild boar first attacked Deepa and Chithra who were working on a leased cardamom plantation in Pottankadu. Sabu, who ran away when he heard the women making noise, was also attacked by a wild boar. Then it ran into the woods and hid.

ഈ മേഖലയിൽ കാട്ടുപന്നിയുടെ .ശല്യം രൂക്ഷമാണ്. കാട്ടുപന്നിയെ തുരത്താൻ അടിയന്തിര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:കേരളത്തില് ഇതാദ്യമായി കാട്ടുപന്നിയെ വെടിവച്ചു കൊല്ലാനുള്ള ഉത്തരവ് നടപ്പിലാക്കി

#wild boar#Idukki#Farmer#Agriculture

English Summary: Wild boar attacked three people who were farming
Published on: 29 July 2020, 05:05 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now