Updated on: 25 October, 2020 4:56 PM IST
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടികൂടിയ അനധികൃത മത്സ്യ വിത്തുകൾ
എറണാകുളം:   അനധികൃതമായി ഇറക്കുമതി ചെയ്ത മത്സ്യക്കുഞ്ഞുങ്ങളെ പിടികൂടി. നെടുമ്പാശ്ശേരി എയർപോർട്ട് ആഭ്യന്തര വിഭാഗത്തിൽ നിന്നും ഫിഷറീസ് വകുപ്പിന്  കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിത് . പ്രാദേശിക മത്സ്യ വിത്ത് കേന്ദ്രം മെമ്പർ സെക്രട്ടറിയും മധ്യമേഖല ഫിഷറീസ് ജോയിൻറ് ഡയറക്ടർ എം.എസ് സാജു, ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടർ കെ.കെ. ലാജിദ്,  ഫിഷറീസ് ഇൻസ്പെക്ടർ പിഎസ് ശിവപ്രസാദ്, ഫിഷറീസ് സ്റ്റേഷനിലെ  പോലീസ് ഉദ്യോഗസ്ഥരായ സുബീഷ്, മനോജ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കൽക്കട്ടയിൽ നിന്നും കൊച്ചിയിലേക്ക് ഇറക്കുമതി ചെയ്ത തിലാപ്പിയ, പാക്കു മത്സ്യക്കുഞ്ഞുങ്ങളെ പിടികൂടിയത്.
ഏകദേശം 27300 രൂപ വില വരുന്ന  140 കിലോ ജീവനുള്ള 26,000 തിലാപ്പിയ മത്സ്യക്കുഞ്ഞുങ്ങളെയും   ഏകദേശം 1.12 ലക്ഷം രൂപ വില വരുന്ന 112,000  നിരോധിത പാക്കു മത്സ്യ വിത്തുക്കളുമാണ്  പിടികൂടിയത് .
യാതൊരു രജിസ്ട്രേഷനും ലൈസൻസും  ഇല്ലാതെ മത്സ്യക്കുഞ്ഞുങ്ങളെ ഇറക്കുമതി ചെയ്ത തൃശ്ശൂർ ആലത്തൂർ സ്വദേശിയായ സികെ അജയ ഘോഷ്, ആലുവ സ്വദേശി ഫസൽ റഹ്മാൻ  എന്നിവർക്കെതിരെ
കേരള മത്സ്യവിത്ത് ആക്ട്   22, 34 വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് ;ജനകീയ മത്സ്യകൃഷി: മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
#Fishseeds #Farm #Aquaponics #Krishi  #Agriculture
English Summary: Illegally imported fish caught-kjkbb2520
Published on: 25 October 2020, 04:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now