Updated on: 10 August, 2023 2:34 PM IST
Banana tree got cut by KSEB officials in Kerala

മൂവാറ്റുപുഴയ്ക്ക് സമീപം വാരപ്പെട്ടി കാവുംപുറത്ത് കെ.ഒ. തോമസിന്റെ കൃഷി സ്ഥലത്ത് 220 കെവി ലൈനിനു കീഴിൽ നട്ടു പിടിപ്പിച്ചിരുന്ന വാഴകൾ വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർ വെട്ടിമാറ്റിയ സംഭവത്തിൽ അദ്ദേഹത്തിന് വൈദ്യുതി ബോർഡ് മൂന്നരലക്ഷം രൂപ ധനസഹായം നൽകുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. ചിങ്ങം ഒന്നിന് തന്നെ ധനസഹായം നൽകണമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി വൈദ്യുതി ബോർഡ് ചെയർമാന് നിർദേശം നൽകി.

സംഭവത്തെക്കുറിച്ച് വൈദ്യുതി ബോർഡിൻറെ പ്രസരണ വിഭാഗം ഡയറക്ടർ സംഭവസ്ഥലത്ത് പോയി അന്വേഷിച്ചിരുന്നു. ഡയറക്ടർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൃഷി മന്ത്രി പി.പ്രസാദുമായി കൃഷ്ണന്കുട്ടിയുമായി ചർച്ച നടത്തിയാണ് തീരുമാനം എടുത്തത്. നഷ്ടപരിഹാരം ലഭിച്ചതിന് സന്തോഷമെന്ന കർഷകനായ തോമസ് പ്രതികരിച്ചു. സംഭവത്തിൽ കേസ് എടുത്ത മനുഷ്യവകാശ കമ്മീഷൻ കെഎസ്ഇബി ചെയർമാൻ 15 ദിവസത്തിനകം വിശദികരണം നൽകണമെന്ന് നിർദേശിച്ചു. 

ബന്ധപ്പെട്ട വാർത്തകൾ: 50 ലക്ഷം ടൺ ഗോതമ്പും, 25 ലക്ഷം ടൺ അരിയും ഒഎംഎസ്എസിനു കീഴിൽ ലഭ്യമാക്കാനൊരുങ്ങി കേന്ദ്രം 

Pic Courtesy: Pexels.com

English Summary: Banana trees got cutted by KSEB officials in Kerala
Published on: 10 August 2023, 02:30 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now