Updated on: 18 December, 2020 6:30 PM IST
Sugarcane

രാജ്യവ്യാപകമായി കർഷകരുടെ പ്രതിഷേധം രൂക്ഷമാകുന്നതിനിടയിൽ, സർക്കാർ കർഷകർക്കായി ഒരു സന്തോഷ വാർത്ത പ്രഖ്യാപിച്ചു.

രാജ്യത്തെ കരിമ്പ് കര്‍ഷകര്‍ക്ക് 3,500 കോടി രൂപയുടെ ധന സഹായത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള സാമ്പത്തികകാര്യ മന്ത്രിസഭാ സമിതിയുടെ അംഗീകാരം. നിലവില്‍ രാജ്യത്ത് അഞ്ചുകോടിയോളം കരിമ്പ് കര്‍ഷകര്‍ ആണുള്ളത്. ഇതുകൂടാതെ അഞ്ച് ലക്ഷത്തോളം തൊഴിലാളികള്‍ പഞ്ചസാര മില്ലുകളിലും അനുബന്ധ മേഖലകളിലും തൊഴില്‍ ചെയ്യുന്നു.

അധികമുള്ള പഞ്ചസാര സ്റ്റോക്ക് ഒഴിവാക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നടപടി. കേന്ദ്ര ഗവണ്‍മെന്റ് 3500 കോടി രൂപ കര്‍ഷകരുടെ കുടിശിക ഇനത്തില്‍ മില്ലുകളുടെ പേരില്‍, കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടാണ് നല്‍കുക. കുടിശിക നല്‍കിയ ശേഷം ബാക്കി തുക വന്നാല്‍ അത് മില്ലിന്റെ അക്കൗണ്ടില്‍ സൂക്ഷിക്കും എന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ മന്ത്രിസഭായോഗത്തിന് ശേഷം അറിയിച്ചു.

Amid the intensifying nationwide farmer's protest, the government has announced good news for the farmers.

Cabinet Committee on Economic Affairs chaired by PM Mr Narendra Modi has approved ₹3,500 crore subsidy for sugar farmers. At present, there are about five crore sugarcane farmers in the country.  In addition, about five lakh workers are employed in sugar mills and allied sectors.

English Summary: Cabinet Approves ₹3,500 Cr Subsidy for Sugarcane Farmers
Published on: 18 December 2020, 06:23 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now