Updated on: 4 December, 2020 11:18 PM IST

ക്ഷീരകര്‍ഷകരുടെ കൊഴിഞ്ഞുപോക്കും മറ്റു പ്രതിസന്ധികളും കാരണം ആഭ്യന്തര പാല്‍ ഉല്‍പാദനം ഗണ്യമായി കുറഞ്ഞതായി റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 12.5 ലക്ഷം ലിറ്ററിനു മുകളില്‍ ഉല്‍പാദനം നടത്തിയിരുന്നത് ഇപ്രാവശ്യം 11 ലക്ഷമായി കുറഞ്ഞു. ഓണവിപണിയില്‍ പാലിന് ആവശ്യം കൂടിയതോടെ ഇറക്കുമതി ചെയ്യേണ്ട അവസ്ഥയിലാണിപ്പോള്‍.കര്‍ണാടകയില്‍ നിന്ന് പാല്‍ ഇറക്കുമതി ചെയ്യാനാണ് മില്‍മയുടെ തീരുമാനം. എട്ടു ലക്ഷം ലിറ്റര്‍ പാല്‍ കര്‍ണാടകയില്‍ നിന്ന് വരുത്തിക്കും.

പാലിൻ്റെ വില വര്‍ധിപ്പിക്കണമെന്നാണ് മില്‍മ നിയോഗിച്ച പഠന സമിതി ശുപാര്‍ശ ചെയ്തു. കാലിത്തീറ്റയുടെ വിലയിലുണ്ടായ ക്രമാതീത വര്‍ധന മൂലം ആയിരങ്ങള്‍ ക്ഷീര മേഖല ഉപേക്ഷിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ലിറ്ററിന് 45 രൂപയായി വര്‍ധിപ്പിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. അല്ലെങ്കില്‍ ലിറ്ററിന് കുറഞ്ഞത് അഞ്ചു രൂപ വീതം സര്‍ക്കാര്‍ ക്ഷീര വികസന വകുപ്പ് വഴി ഇന്‍സെന്റീവായി നല്‍കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

English Summary: Diary farmers urged to rise milk price
Published on: 03 September 2019, 03:48 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now