Updated on: 20 July, 2023 11:03 AM IST
Kerala will receive heavy rain till July 21

കേരളത്തിൽ ജൂലൈ 21 വരെ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു. ഏറ്റവും പുതിയ പ്രവചനമനുസരിച്ച്, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ തോരാത്ത മഴ ലഭിക്കും.

24 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടലിന്റെ വടക്ക്-പടിഞ്ഞാറൻ ഭാഗത്ത് ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും കേന്ദ്രം അറിയിച്ചു. ഇതിന്റെ സ്വാധീനത്തിൽ കേരളത്തിൽ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വെള്ളിയാഴ്ച്ച വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മൂന്ന് ജില്ലകൾക്കൊപ്പം എറണാകുളത്തും വെള്ളിയാഴ്ച്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കാൻ സാധ്യതയുള്ള കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്. കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലെ മത്സ്യത്തൊഴിലാളികൾ ജൂലൈ 21 വരെ കേരള തീരത്ത് കടലിൽ പോകരുതെന്ന് നിർദേശമുണ്ട്. ഈ കാലയളവിൽ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ 40 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. 

ബന്ധപ്പെട്ട വാർത്തകൾ: യമുന നദിയിലെ വെള്ളം താജ്മഹലിലെ പൂന്തോട്ടത്തിലും എത്തി

Pic Courtesy: Pexels.com

English Summary: Kerala will receive heavy rain till July 21
Published on: 20 July 2023, 10:47 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now