Updated on: 3 November, 2022 11:18 AM IST
Maharashtra to provide compensation to farmers for crop loss caused by October rains.

ഒക്‌ടോബർ മാസം പെയ്ത മഴയിൽ കൃഷി നശിച്ച കർഷകർക്ക് മൂന്ന് ഹെക്ടർ വരെ നഷ്ടപരിഹാരം നൽകാൻ മഹാരാഷ്ട്ര മന്ത്രിസഭ ബുധനാഴ്ച തീരുമാനിച്ചു. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഒക്ടോബറിലെ മഴക്കെടുതിയിൽ ഉണ്ടായ കൃഷിനാശത്തിന് 3 ഹെക്ടർ വരെ നഷ്ടപരിഹാരം നൽകുമെന്നും, ഇത് സംസ്ഥാന ദുരന്ത നിവാരണ നിധി(State Disaster Relief Fund) വഴി നൽകിയ തുകയുടെ ഇരട്ടിയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് (CMO) പ്രസ്താവനയിൽ അറിയിച്ചു. 

മഴക്കെടുതിയിൽ 25 ലക്ഷം ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്. കർഷകർക്കുണ്ടായ നഷ്ടം പഞ്ചനാമമോ വിലയിരുത്തലോ വേഗത്തിലാക്കാൻ ഭരണകൂടത്തോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. മഴക്കെടുതിയിൽ കൃഷി നശിച്ച കർഷകർക്കുള്ള നഷ്ടപരിഹാരമായി ജൂൺ-ജൂലൈ മുതൽ സംസ്ഥാന സർക്കാർ 4,700 കോടി രൂപയുടെ അധിക ആശ്വാസം നൽകിയിട്ടുണ്ടെന്നും മുൻകാലങ്ങളിൽ തുടർച്ചയായി മഴക്കെടുതിയിൽ കർഷകർക്ക് ആശ്വാസം നൽകിയിട്ടില്ലെന്നും പറഞ്ഞു.

“ജൂൺ-ജൂലൈ മുതൽ, വിളനാശം നേരിട്ട 40,15,847 കർഷകർക്ക് ദേശീയ ദുരന്ത പ്രതികരണ നിധി (National Disaster Relief Fund)യേക്കാൾ കൂടുതലായ 4,700 കോടി രൂപ നൽകിയിട്ടുണ്ട്,” റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്ത് വരൾച്ചയായി പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ടെങ്കിലും മഹാരാഷ്ട്ര സർക്കാർ ഇതുവരെ ഈ ആവശ്യം അംഗീകരിച്ചിട്ടില്ല.

ബന്ധപ്പെട്ട വാർത്തകൾ: കേന്ദ്ര പൂളിലേക്കുള്ള സർക്കാരിന്റെ നെല്ല് സംഭരണം 12% വർധിച്ച് 170.53 ലക്ഷം ടണ്ണായി

English Summary: Maharashtra to provide compensation to farmers for crop loss caused by October rains.
Published on: 03 November 2022, 10:49 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now