Updated on: 9 June, 2022 1:50 PM IST
കേരളത്തിൽ വ്യവസായ നിക്ഷേപ സാഹചര്യം ശക്തിപ്പെട്ടു: വ്യവസായ മന്ത്രി പി. രാജീവ്

കേരളത്തിൽ വ്യവസായ നിക്ഷേപത്തിനുള്ള അനുകൂലമായ സാഹചര്യം ശക്തിപ്പെട്ടതായി വ്യവസായ മന്ത്രി പി. രാജീവ് (P Rajeev). പുതുതായി രജിസ്റ്റർ ചെയ്യുന്ന വ്യവസായ സംരംഭകർക്ക് ഇൻഷ്വറൻസ് പരിരക്ഷ നൽകുന്നതിനുള്ള ഓൺലൈൻ സംവിധാനം ഉടൻ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: തുടങ്ങാം ചുരുങ്ങിയ ചെലവിൽ കാടക്കോഴി വളർത്തൽ സംരഭം

വ്യവസായ വകുപ്പ് നടപ്പാക്കുന്ന സ്വകാര്യ വ്യവസായ എസ്റ്റേറ്റ് പോർട്ടലിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വകുപ്പ് പുതുതായി നടപ്പാക്കുന്ന പരാതി പരിഹാര സംവിധാനം ചടങ്ങിൽ പൊതുവിദ്യാഭ്യാസ, തൊഴിൽ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.

കേരളത്തിൽ 17,000ലധികം വ്യവസായ സംരംഭങ്ങൾ (More than 17,000 industrial enterprises in Kerala)

ഒരു വർഷം ഒരു ലക്ഷം സംരംഭകരെന്ന ലക്ഷ്യം പ്രതീക്ഷിച്ചതിലും മികച്ച രീതിയിൽ കൈവരിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം കോവിഡ് പ്രതിസന്ധിയുണ്ടായിട്ടും 17,000ന് മുകളിൽ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങൾ കേരളത്തിൽ രജിസ്റ്റർ ചെയ്തു. ഇത്തവണയും വലിയ രീതിയിൽ വ്യവസായ സംരംഭങ്ങൾ വരുന്നുണ്ട്. വ്യവസായ മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് അതിവേഗ പരിഹാരത്തിനായാണ് സ്റ്റാറ്റിയൂട്ടറി ഗ്രീവൻസ് അഡ്രസ് മെക്കാനിസം രൂപീകരിച്ചത്.

ബന്ധപ്പെട്ട വാർത്തകൾ: പതിനാലാം പഞ്ചവത്സര പദ്ധതി സബ്‌സിഡി മാർഗരേഖയായി, സംരംഭങ്ങൾക്കും തൊഴിലിനും ഊന്നൽ

പുതിയ സംവിധാനത്തിൽ പരാതി നൽകിയാൽ നിശ്ചിത ദിവസത്തിനകം ഉറപ്പായും തീരുമാനമുണ്ടാകും. സർക്കാരിന്റെ എല്ലാ വകുപ്പുകൾക്കും ബാധകമാകത്തക്ക വിധമുള്ള സ്റ്റാറ്റിയൂട്ടറി അധികാരത്തോടെയാണ് പുതിയ സംവിധാനത്തിന്റെ പ്രവർത്തനം. ഇവിടെ നിന്നുള്ള തീരുമാനങ്ങൾ ഉദ്യോഗസ്ഥർ 15 ദിവസത്തിനകം നടപ്പാക്കണം. 16 ദിവസമായാൽ 250 രൂപ പിഴ ഈടാക്കും. ഈ രീതിയിൽ 10,000 രൂപ വരെ പിഴ ഇടാക്കാൻ അധികാരമുള്ള സംവിധാനമാണിത്. ഇത് വ്യവസായ മേഖലയിൽ വലിയ മാറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
രാജ്യത്ത് മെച്ചപ്പെട്ട വ്യവസായ അനുകൂല സംസ്ഥാനമാണ് കേരളമെന്നു മന്ത്രി വി. ശിവൻകുട്ടി ചടങ്ങിൽ ചൂണ്ടിക്കാട്ടി. മികച്ച തൊഴിലുടമാ - തൊഴിലാളി ബന്ധം കേരളത്തിലുണ്ട്.

മികച്ച തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ സർക്കാരിന്റെ പ്രവർത്തനങ്ങൾ (Government's interventions in creating better working environment)

സംസ്ഥാനത്ത് മികച്ച തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ സർക്കാർ പ്രത്യേക ശ്രദ്ധ പുലർത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, ഡയറക്ടർ എസ്. ഹരികിഷോർ, കിൻഫ്ര മാനേജിങ് ഡയറക്ടർ സന്തോഷ് കോശി തോമസ്, കെ.എസ്.എസ്.ഐ.എ. തിരുവനന്തപുരം ജില്ലാ സെക്രട്ടറി എ. ഫസലുദ്ദീൻ, എഫ്.ഐ.സി.സി.എ. സ്റ്റേറ്റ് കൗൺസിൽ കോ-ചെയർ എം.ഐ. സഹദുള്ള, പി. ഗണേഷ് തുടങ്ങിയവർ പങ്കെടുത്തു.

English Summary: More Than 17,000 Industrial Enterprises Started In Kerala, Explains Minister P Rajeev
Published on: 09 June 2022, 01:46 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now