1. കശുമാവ് കൃഷിവികസന ഏജന്‍സി മുഖേന കര്‍ഷകര്‍ക്കും സ്ഥാപനങ്ങള്‍ക്കും അത്യുത്പാദന ശേഷിയുള്ള കശുമാവ് ഗ്രാഫ്റ്റുകള്‍ സൗജന്യമായി ലഭ്യമാക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. അപേക്ഷഫോം www.ksacc.kerala.gov.in എന്ന വെബ്‌സൈറ്റിലും ബന്ധപ്പെട്ട ജില്ല ഫീല്‍ഡ് ഓഫീസറില്‍ നിന്നും ലഭിക്കുന്നതാണ്. ചെയര്‍മാന്‍, കെ.എസ്.എ.സി.സി, അരവിന്ദ് ചേമ്പേഴ്‌സ്, മുണ്ടയ്ക്കല്‍ വെസ്റ്റ്, കൊല്ലം- 691001 എന്ന വിലാസത്തില്‍ ഓഗസ്റ്റ് 15നകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0474-2760456 കോ-ഓര്‍ഡിനേറ്റര്‍ (സൗത്ത്), 9496046000 കോ-ഓര്‍ഡിനേറ്റര്‍ (നോര്‍ത്ത്)- 9496047000 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
2. ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ പരിശീലന വികസനകേന്ദ്രത്തില്‍ ജൂണ്‍ 25, 26 തീയതികളില്‍ 'സുരക്ഷിതമായ പാല്‍ ഉത്പാദന പരിശീലന പരിപാടി' സംഘടിപ്പിക്കുന്നു. ഓച്ചിറ ക്ഷീരപരിശീലന കേന്ദ്രം, ആലപ്പുഴ, കൊല്ലം ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, അതാത് ബ്ലോക്ക് ക്ഷീരവികസന ഓഫീസര്‍മാര്‍ മുഖേന രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ഓഫ് ലൈനായി പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്ക് അവസരമില്ല. ജൂണ്‍ 23-ാം തീയതി വൈകുന്നേരം അഞ്ചു മണിക്കകം 80893 91209, 0476 269 8550 എന്നീ നമ്പരുകളില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ബാങ്ക് പാസ്സ് ബുക്കിന്റെ പകര്‍പ്പും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും ഹാജരാക്കണം. 20 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. അര്‍ഹമായ യാത്രാബത്തയും ദിനബത്തയും നല്‍കും.
3. സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ കനക്കുന്ന സാഹചര്യത്തിൽ രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയായ ഓറഞ്ച് അലർട്ടും ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയായ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തെക്കൻ ഗുജറാത്തിന് മുകളിലായി സ്ഥിതി ചെയ്‌തിരുന്ന ചക്രവാത ചുഴിയുടെ ശക്തിയിലാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. കേരള തീരത്ത് ഇന്നും കർണാടക, ലക്ഷദ്വീപ് തീരത്ത് 19-ാം തീയതി വരെയും മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.