Updated on: 4 December, 2020 11:18 PM IST
പ്രളയത്തില്‍ നഷ്ടമായ കന്നുകാലി സമ്പത്തു വീണ്ടെടുക്കുന്നതിനായി  കരസേനയുടെ ഫാമുകളില്‍ വില്‍ക്കുന്ന മികച്ചയിനം പശുക്കളെയും കിടാരികളെയും വാങ്ങാൻ സർക്കാർ തീരുമാനം. 1500 ഉരുക്കളെയെങ്കിലും വാങ്ങും. പ്രളയത്തില്‍ പശുക്കള്‍ നഷ്ടപ്പെട്ട കര്‍ഷകര്‍ക്കു വിതരണം ചെയ്യാന്‍ മികച്ചയിനം പശുക്കളെ തേടുന്നതിനിടെയാണു കരസേനയുടെ ഫാമുകളിലെ ഉരുക്കളെ വില്‍ക്കുന്ന കാര്യം സര്‍ക്കാരിൻ്റെ  ശ്രദ്ധയില്‍പ്പെട്ടത്. 

ചെലവു ചുരുക്കലിൻ്റെ  ഭാഗമായാണു വിവിധ ഫാമുകള്‍ പൂട്ടി അവയിലെ ഉരുക്കളെ 1000 രൂപയ്ക്കു സംസ്ഥാന സര്‍ക്കാരുകള്‍ക്കും വെറ്ററിനറി സര്‍വകലാശാലകള്‍ക്കും കരസേന വില്‍ക്കുന്നത്. ഏതൊക്കെ ഇനങ്ങള്‍ ലഭ്യമാണ്, എങ്ങനെ എത്തിക്കാം, തടസ്സങ്ങള്‍ എന്തൊക്കെ തുടങ്ങിയ കാര്യങ്ങള്‍ പഠിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച വിദഗ്ധ സമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടികളുമായി മുന്നോട്ടു പോകുന്നത് . ആദ്യഘട്ടത്തില്‍ 200 പശുക്കളെ വാങ്ങുന്നതിനു വെറ്ററിനറി സര്‍വകലാശാല കരസേനയ്ക്കു പണം നല്‍കിയിട്ടുണ്ട്. അവ ഉടന്‍ കേരളത്തിലെത്തും.
English Summary: to get back cattle wealth during flood water
Published on: 28 February 2019, 11:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now