Updated on: 4 December, 2020 11:19 PM IST
വയനാട്. ജില്ലാ പഞ്ചായത്ത് പ്രസ്ഡന്റ് കെ.ബി. നസീമ, എ.ഡി.എം. ഇ മുഹമ്മദ് യൂസഫ്, തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പി.സി. മജീദ് എന്നിവര്‍ക്ക് ബ്രോഷര്‍ നല്‍കി സമ്പൂര്‍ണ പച്ചത്തുരുത്ത് ജില്ല പ്രഖ്യാപനം നടത്തുന്നു

അതിജീവനത്തിന്റെ ജൈവ വൈവിധ്യങ്ങള്‍ എന്ന ലക്ഷ്യവുമായി ഹരിത കേരളം മിഷന്‍ തുടക്കം കുറിച്ച പച്ചത്തുരുത്ത് പദ്ധതിയിലൂടെ സംസ്ഥാനത്തെ രണ്ടാമത്തെ സമ്പൂര്‍ണ്ണ പച്ചത്തുരുത്ത് ജില്ലയായി മാറിയിരിക്കുകയാണ് വയനാട്. ജില്ലാ പഞ്ചായത്ത് പ്രസ്ഡന്റ് കെ.ബി. നസീമ, എ.ഡി.എം. ഇ മുഹമ്മദ് യൂസഫ്, തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പി.സി. മജീദ് എന്നിവര്‍ക്ക് ബ്രോഷര്‍ നല്‍കി സമ്പൂര്‍ണ പച്ചത്തുരുത്ത് ജില്ല പ്രഖ്യാപനം നടത്തി. ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ സുരേഷ് ബാബു സ്വാഗതം പറഞ്ഞു. ചടങ്ങില്‍ ജില്ലാ പ്ലാനിംഗ് ആഫീസര്‍ സുഭദ്രാ നായര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ‍ഡയറക്ടര്‍ പി. ജയരാജന്‍ എന്നിവര്‍ പങ്കെടുത്തു.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സന്നദ്ധ സംഘടനകളുടേയോ പൊതു സ്ഥാപനങ്ങളിലൂടെയോ വകുപ്പുകളുടെയോ വ്യക്തികളുടേയോ നേതൃത്വത്തില്‍ സ്ഥലങ്ങല്‍ കണ്ടെത്തി തദ്ദേശീയമായ വൃക്ഷങ്ങളും മറ്റ്  സസ്യങ്ങളും  ഉള്‍പ്പെടുത്തി മനുഷ്യ നിര്‍‌മിത ചെറു വനങ്ങള്‍ സൃഷ്ടിക്കുകയാണ് പച്ചത്തുരുത്തിന്റെ ലക്ഷ്യം. തദ്ദേശസ്ഥാപനങ്ങളില്‍ തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിയ്ക്ക് ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി മുന്നു മുതല്‍ അഞ്ചു വര്‍ഷം വരെ പരിപാലനവും ഉറപ്പുവരുത്തുന്നു.The objective of Pachathuruth is to create man-made small forests including native trees and other plants by locating sites under the leadership of voluntary organizations, public institutions, departments or individuals of the local self-governing bodies. Implemented in the Local Bodies with the help of the Employment Guarantee Scheme, the scheme is included in the action plan and ensures maintenance for three to five years.

വയനാട് ജില്ലയില്‍ 26 തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നായി 18.66 ഏക്കറില്‍ 33 പച്ചത്തുരുത്തുകള്‍ ഇതിനോടകം സൃഷ്ടിക്കപ്പെട്ടു കഴി‍ഞ്ഞു. ആകെ 11609 തൈകള്‍ നട്ടിട്ടുണ്ട്. 463 തരം വള്ളിച്ചെടികളും 94 തരം കുറ്റിച്ചെടികളും ഇത്ലി‍ല്‍ ഉള്‍പ്പെടുന്നു. പച്ചത്തുതരുത്തുകള്‍ക്ക് മുള, ചെമ്പരത്തി, ചീമക്കൊന്ന തുടങ്ങിയ ചെടികള്‍ കൊണ്ട് അനുയോജ്യമായ ജൈവ വേലിയും തിരിച്ചറിയാന്‍ ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്.

കൂടുതൽ അനുബന്ധ വാർത്തകൾക്കു:

 

English Summary: Wayanad ready to create man-made small forests
Published on: 27 July 2020, 04:55 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now