Updated on: 1 June, 2024 6:19 PM IST
ബന്നി എരുമ

കുച്ചി, കുണ്ടി എന്നീ പേരുകളിലും അറിയപ്പെടുന്ന ബന്നി എരുമകളുടെ വംശപാത ഗുജറാത്തിലെ കച്ച് ജില്ലയിലാണ്. മാൽധാരി വംശീയരാണ് എരുമകളെ വ്യാപകമായി പോറ്റി വളർത്തിയിരുന്നത്. വരൾച്ച, ജലദൗർലഭ്യം, ഉയർന്ന അന്തരീക്ഷ താപം. കുറഞ്ഞ ആർദ്രത തുടങ്ങി കച്ചിന്റെ പ്രത്യേക കാലാവസ്ഥയോട് ഇണങ്ങി ജീവിക്കാൻ ബന്നികൾക്ക് കഴിയും.

രാത്രികാലങ്ങളിൽ പുല്ല് മേയാൻ വിടുകയും അതിരാവിലെ തിരിച്ചെത്തിച്ച് പാൽ കറക്കുകയും ചെയ്യുന്നതാണ് രീതി. പകലിൻ്റെ വർദ്ധിച്ച താപനിലയിൽ നിന്ന് കാലികളെ രക്ഷിക്കാനാണിത്.

ദീർഘകാലം വരൾച്ചയെ അതിജീവിക്കാൻ കഴിയുന്ന ഇവയ്ക്ക് നല്ല രോഗപ്രതിരോധ ശക്തിയുണ്ട്. പൊതുവെ കറുപ്പാണ് നിറം. ചെമ്പു നിറക്കാരും തവിട്ടുനിറക്കാരും ഉണ്ട്. നീണ്ട നെറ്റിത്തടത്തിൽ കൊമ്പുകൾക്ക് കീഴ്പ്‌പോട്ട് ചരിവില്ല. നേരേ മുകളിലേക്കു വളരുന്ന കൊമ്പുകൾക്ക് സാധാരണ രണ്ടു പിരികളെങ്കിലും ഉണ്ടാവും. രോമാവൃതമായ ശരീരത്തിന് ഇടത്തരം വലിപ്പമാണ്. താടയുണ്ടാവില്ല. ഇടത്തരം നാഭീ സ്‌തരം പ്രത്യേകതയാണ്.

വികസിതമായ അകിട് ദൃഢമായി ബന്ധിപ്പിച്ചിരിക്കുന്നു. അകിടിനെ നാലായി പകുത്ത് നാല് മുലക്കണ്ണുകളും ഓരോ ഭാഗത്ത് നിലകൊള്ളുന്നതായിട്ടാണ് കാഴ്‌ചയ്ക്ക് തോന്നുക. കൂർത്തതോ ഉരുണ്ടതോ ആയ അഗ്രങ്ങളോടു കൂടിയ കോണാകൃതിയിലുള്ള മുലക്കണ്ണുകളാണ് മറ്റൊരു സവിശേഷത. മുൻ പിൻകാൽ പേശികൾക്ക് ഒരേ വളർച്ചയാണ്.

English Summary: Banni buffalo has good resistance and capability
Published on: 01 June 2024, 06:19 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now